തിരുവല്ല : കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് കല്ലുങ്കൽ, വെൺപാല പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. വിവിധയിനം പച്ചക്കറി കൃഷികളും ഏത്തവാഴ,കപ്പ കൃഷികളുമാണ് നശിച്ചത്. ലോക്ക് ഡൗൺ ആയതോടെ വിപണികൾ ഇല്ലാതായത് കർഷകർക്ക് തിരിച്ചടിയായി. വിളവെടുക്കാൻ പാകമായ വിളകളാണ് നശിച്ചത്. വെള്ളം കയറിയ കൃഷിയിടങ്ങളിൽ നിന്ന് വിളകൾ ശേഖരിച്ചാലും വിൽപ്പനയ്ക്ക് മാർഗമില്ലാത്തതിനാൽ പലരും കൃഷി ഉപേക്ഷിക്കുകയാണ്. പയർ, പടവലം, കോവയ്ക്ക, പാവയ്ക്ക് കൃഷികളാണ് ഏറെയും നശിച്ചത്. കുലച്ച വാഴത്തോട്ടങ്ങളിൽ വെള്ളം നിൽക്കുന്നത് കർഷകരെ ആശങ്കയിലുമാക്കുന്നു. പമ്പാ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നതും മഴ കനത്തതുമാണ് അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിന് കാരണമായത്. കല്ലുങ്കൽ പുളിന്താനത്ത് പി.സി.സുരേന്ദ്രന്റെ 2000 മൂട് കപ്പയാണ് വെള്ളത്തിൽ നശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |