തിരുവനന്തപുരം: പഠനത്തിന് ശേഷമേ സംസ്ഥാനത്തെ ഡാമുകൾ തുറക്കാവൂ എന്ന് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ അദ്ധ്യക്ഷൻ ഡോ. സി.എം. ജോയ് പറഞ്ഞു. ഡാമുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനു സർക്കാർ ജീവനക്കാരെ മാത്രം ആശ്രയിക്കുന്നത് ആത്മഹത്യാപരമാണ്. ടൈഡ് ചാർട്ട് (കടലിലെ തിരമാലകളുടെ ഏറ്റ ഇറക്കം) കണക്കിലെടുത്തേ ഡാമുകൾ തുറക്കാവൂ.
മഴയുടെ ഏറ്റക്കുറച്ചിൽ നോക്കി വിവിധ ജില്ലകളിൽ ഡാമുകൾ തുറക്കണം. ഇതിനായി ശാസ്ത്ര സമൂഹത്തിന്റെ വിശകലനങ്ങൾ മുഖവിലക്കെടുക്കണം. ദേശീയ അന്തർദേശീയ തലത്തിൽ പ്രവർത്തിച്ചവരോടും പ്രവർത്തിക്കുന്നവരോടും അഭിപ്രായങ്ങൾ ആരാഞ്ഞശേഷം മാത്രം യുദ്ധകാലാടിസ്ഥാനത്തിൽ ഡാം തുറക്കുന്ന കാര്യങ്ങൾ തീരുമാനിക്കാവൂ. ഓരോ അലർട്ടിലും എന്ത് ചെയ്യണമെന്നും, സർക്കാർ എന്തെല്ലാം ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും ജനങ്ങളെ അറിയിക്കണം. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കണമെന്നും ജോയി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |