SignIn
Kerala Kaumudi Online
Thursday, 25 April 2024 1.50 PM IST

കുറവുണ്ട്,​ കരുതൽ വിടേണ്ട

kovid

2966 പേർക്ക് പോസിറ്റീവ്

ടി.പി.ആർ 22.94%

കോഴിക്കോട്: ദിനംപ്രതി കുതിച്ചുയർന്നിരുന്ന ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. പരിശോധനാ നിരക്കിലും നേരിയ കുറവ് ദൃശ്യമായി. ഇന്നലെ 2966 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾക്ക് പോസിറ്റീവായി. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 2931 പേരാണ് രോഗ ബാധിതരായത്. 13697 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 4725 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 22.94 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 43367 കോഴിക്കോട് സ്വദേശികളാണ് നിലവിൽ ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ - 313,​ വീടുകളിൽ ചികിത്സയിലുളളവർ - 37089,​ മറ്റ് ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ - 82

ജില്ലയില്‍ 120345 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 3573 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 923 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.

30 തദ്ദേശഭരണ പ്രദേശങ്ങളിൽ

ടി.പി.ആർ 30ന് മുകളിൽ

കോഴിക്കോട്: ജില്ലയിലെ 30 തദ്ദേശ ഭരണ പ്രദേശങ്ങളിലെ ടി.പി.ആർ നിരക്ക് 30 ശതമാനത്തിന് മുകളിൽ. (മേയ് ഒമ്പത് മുതൽ 15 വരെയുള്ള കണക്ക്)​ . ഉയർന്ന ടി. പി. ആർ രേഖപ്പെടുത്തിയിരിക്കുന്നത് ഒളവണ്ണ പഞ്ചായത്തിലാണ്. 45 ശതമാനം. തൂണേരി (44), കോട്ടൂർ (38), ചേളന്നൂർ (37), രാമനാട്ടുകര (37), വാണിമേൽ(37), അഴിയൂർ (36), കാരശ്ശേരി (36), ഫറോക്ക് (35), കക്കോടി (35), ഉണ്ണികുളം (35), വളയം (35), കൊടിയത്തൂർ (34), കാക്കൂർ (33), ഒഞ്ചിയം (33), പനങ്ങാട് (33), വേളം (33), ചെറുവണ്ണൂർ (32), കടലുണ്ടി (32), കുന്നുമ്മൽ (32), തലക്കുളത്തൂർ (32), തിരുവള്ളൂർ (32), എടച്ചേരി (31), ഓമശ്ശേരി (31), പെരുവയൽ (31), ചെക്യാട് (30), കട്ടിപ്പാറ(30), നാദാപുരം(30), നടുവണ്ണൂർ (30), പെരുമണ്ണ (30). 46 തദ്ദേശ ഭരണ പ്രദേശങ്ങളിലെ ടി.പി.ആർ നിരക്ക് 20-30 ശതമാനത്തിന് ഇടയിലാണ്. ചങ്ങരോത്ത്(19), ആയഞ്ചേരി( 17) എന്നീ പഞ്ചായത്തുകളിൽ ടി.പി.ആർ 20 ശതമാനത്തിൽ താഴെയാണ്.

12 തദ്ദേശ ഭരണ പ്രദേശങ്ങൾ അതീവ ഗുരുതര മേഖല

ജില്ലയിലെ 12 തദ്ദേശഭരണ പ്രദേശങ്ങൾ അതീവ ഗുരുതര മേഖലകളായി ജില്ലാ കളക്ടർ എസ്.സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 35 ശതമാനം കടന്ന ഒളവണ്ണ, തൂണേരി, കോട്ടൂർ, ചേളന്നൂർ, വാണിമേൽ, അഴിയൂർ, കാരശ്ശേരി, ഉണ്ണികുളം, കക്കോടി, വളയം, ഗ്രാമപഞ്ചായത്തുകളെയും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളെയുമാണ് അതീവ ഗുരുതര തദ്ദേശഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ഒരാഴ്ചത്തേക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മരുന്ന്, ഭക്ഷണം എന്നിവ ഒഴികെയുളള സ്ഥാപനങ്ങൾ തുറക്കരുത്. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് മൂന്ന് മണിവരെ പ്രവർത്തിക്കാം.

യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. അത്യാവശ്യ കാര്യങ്ങൾക്കും ചികിത്സയ്ക്കും മാത്രമാണ് പുറത്തേക്കും മറ്റു പ്രദേശങ്ങളിൽനിന്ന് ഇവിടേയ്ക്കും പ്രവേശനമുളളൂ. അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ടെന്ന് ആർ. ആർ.ടി വോളണ്ടിയർമാർ ഉറപ്പുവരുത്തണം. ഇത്തരം തദ്ദേശ ഭരണപ്രദേശങ്ങളുടെ അതിരുകൾ പൊലീസ് സീൽ ചെയ്യും.

പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റ്, താലൂക്ക് ഇൻസിഡന്റ് കമാൻഡർമാർ എന്നിവർ നിയന്ത്രണങ്ങൾ കർശനമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.