കൊല്ലം: ചെറിയ രോഗലക്ഷണങ്ങളുള്ളവരിൽ കൊവിഡ് ചികിത്സയ്ക്ക് സിദ്ധമരുന്നായ ‘കഫസുര കുടിനീർ’ ഉപയോഗിക്കാൻ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി. സെൻട്രൽ കൗൺസിൽ ഒഫ് റിസർച്ച് ഇൻ സിദ്ധയും (സി.സി.ആർ.എസ്) ആയുഷ് മന്ത്രാലയവും സംയുക്തമായി കൊവിഡ് രോഗികളിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയതിനെ തുടർന്ന് ഇത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞതായി മന്ത്രാലയം അറിയിച്ചു. പരമാവധി ആളുകൾക്ക് പ്രയോജനം ലഭിക്കുന്നതിനായി സർക്കാർ - സ്വകാര്യ മേഖലകളിൽ ഈ മരുന്ന് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ചുക്ക്, തിപ്പലി, നിലവേമ്പ് തുടങ്ങി 15 സസ്യങ്ങളിൽനിന്നുള്ള മൂലികകളും മറ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന കഷായചൂർണമാണ് കഫസുര കുടിനീരെന്ന് സിദ്ധ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. രാഹുൽ പറഞ്ഞു. വെള്ളം ചേർത്ത് തിളപ്പിച്ച് വറ്റിച്ചാണ് ഉപയോഗിക്കേണ്ടത്. ഗുളികയായും കഷായമായും വിപണിയിലുണ്ട്. കൊവിഡ് പ്രതിരോധമരുന്നായി നിലവിൽ ഈ ഔഷധം നൽകുന്നതായും തിരുവനന്തപുരം സിദ്ധ റീജിയണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ രോഗികളെ ചികിത്സിക്കാൻ ഈ മരുന്ന് ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |