ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജലസേചന വകുപ്പ് അധികൃതർ തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം മുറിച്ചു. എന്നാൽ കടലിൽ നിന്നുള്ള വേലിയേറ്റത്തെ തുടർന്ന് വീണ്ടും അടഞ്ഞ പൊഴി വേലിയിറക്ക് സമയത്ത് തുറന്നു. നേരിയ തോതിൽ മാത്രമാണ് വെള്ളത്തിന്റെ ഒഴുക്ക് അനുഭവപ്പെടുന്നത്.
കടൽ പ്രക്ഷുബ്ധമായി നിൽക്കുന്നതിനാൽ ഇന്നലെ രാത്രി വൈകിയും നീരോഴുക്ക് ശക്തി പ്രാപിച്ചില്ല. കടലിലെ ജലനിരപ്പ് ഉയർന്നു നിൽക്കുന്നാണ് കാരണം. പൊഴിമുഖത്ത് 230 മീറ്റർ നീളത്തിൽ 20 മീറ്റർ വീതിയിൽ മൂന്ന് മീറ്റർ താഴ്ചയിലാണ് പ്രളയ ജലം ഒഴുക്കുന്നതിന് ഇത്തവണ ചാൽ തെളിച്ചത്. ജെ.സി.ബിയും ഹിറ്റാച്ചിയും ഉൾപ്പെടെ ആറ് യന്ത്രങ്ങൾ ഉപയോഗിച്ച് രണ്ടു ദിവസം കൊണ്ടാണ് പൊഴി മുറിച്ചത്. കടലിലേക്ക് ഒഴുകാൻ തക്കവിധം മഴവെള്ളം ലീഡിംഗ് ചാനലിൽ നിറഞ്ഞിട്ടില്ല.
സ്പിൽവേ പാലത്തിൽ ഘടിപ്പിച്ച 40 ഷട്ടറുകളിൽ 10 എണ്ണം ഇന്നലെ ഉയർത്തി. ശേഷിച്ചവയിൽ രണ്ടെണ്ണം ഉയർത്താൻ കഴിയില്ല. വൈദ്യുതി ഇല്ലാത്തതിനാൽ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം ജനറേറ്റർ ഉപയോഗിച്ചാണ് ഷട്ടറുകൾ ഉയർത്തിയത്. പൊഴിയിലൂടെയുള്ള നീരോഴുക്ക് ശക്തിപ്രാപിച്ചാൽ മാത്രമേ പ്രളയ ജലത്തിൽ നിന്ന് കുട്ടനാട് അപ്പർകുട്ടനാട് മേഖലകളെ കരകയറ്റാൻ സാധിക്കുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |