ഗാസ/ജറുസലേം: ഗാസയിലെ ഉന്നത ഹമാസ് നേതാവിന്റെ വീടിനു നേരെ ബോംബാക്രമണം നടത്തി ഇസ്രയേൽ സൈന്യം. ഒരാഴ്ചയായി തുടരുന്ന വ്യോമാക്രമണത്തിനും റോക്കറ്റ് ആക്രമണത്തിനും പിന്നാലെയാണ് ഹമാസ് നേതാവിന്റെ വീട് ലക്ഷ്യമിട്ടത്. ഇക്കാര്യം ഇസ്രയേൽ സൈന്യം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.
സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ ഹിഡായ് സിൽബെർമാൻ ഇസ്രയേൽ ആർമി റേഡിയോയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുതിർന്ന ഹമാസ് നേതാവായ യെഹിയേ സിൻവാറിന്റെ ദക്ഷിണ ഗാസാ സ്ട്രിപ്പിലെ ഖാൻ യൂനിസ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന വീടിനുനേരെയാണ് സൈന്യം ആക്രമണം നടത്തിയത്. യെഹിയേ ഒഴിവിൽ കഴിയാൻ സാദ്ധ്യത കൽപ്പിക്കുന്ന താവളമാണിത്.
തിങ്കളാഴ്ച പോരാട്ടങ്ങൾ ആരംഭിച്ചതുമുതൽ ഇതുവരെ തങ്ങളുടെ ഇരുപത് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഹമാസും ഇസ്ലാമിക് ജിഹാദ് മിലിട്ടന്റ് ഗ്രൂപ്പും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ എണ്ണം ഇതിലും ഉയർന്നതാണെന്ന് ഇസ്രയേൽ പറയുന്നു. ഗാസയിൽ തിങ്കളാഴ്ച ആക്രമണങ്ങൾ ആരംഭിച്ചതിനു ശേഷം 41 കുട്ടികളടക്കം 148 പേർ കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. അതേസമയം രണ്ട് കുട്ടികളടക്കം 10 പേർ മരിച്ചതായി ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |