പനജി: ഓക്സിജൻ ലഭിക്കാതെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ എട്ട് കൊവിഡ് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്. ഇന്നലെ പുലർച്ചെ 2 മുതൽ 6 വരെയുള്ള സമയത്താണ് മിക്ക രോഗികളും മരിച്ചതെന്നാണ് വിവരം. ഓക്സിജൻ ക്ഷാമമല്ല, കൊവിഡ് മൂലമാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടർമാരുടെ ഭാഷ്യം. എന്നാൽ, രാത്രിയിൽ ഓക്സിജൻ വിതരണത്തിൽ തടസം നേരിട്ടെന്ന് മരിച്ചവരുടെ ബന്ധുക്കളും നഴ്സുമാരും പറഞ്ഞു.ഓക്സിജൻ ലഭിക്കാതെ ഈ ആഴ്ച മാത്രം സർക്കാർ ആശുപത്രികളിൽ 83 പേരാണ് മരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പുതിയ ടാങ്ക് സ്ഥാപിച്ചതോടെ ഓക്സിജൻ ക്ഷാമം പരിഹരിക്കപ്പെട്ടുവെന്ന് ആരോഗ്യ മന്ത്രി വിശ്വജിത് റാണെ പറഞ്ഞു. 20,000 കിലോ ലിറ്ററിന്റെ ഓക്സിജൻ ടാങ്ക് ആണ് ഗോവ മെഡിക്കൽ കോളജിൽ ശനിയാഴ്ച സ്ഥാപിച്ചത്. അതേ സമയം ഓക്സിജൻ ക്ഷാമത്തിന് കാരണം രാഷ്ട്രീയ വടംവലിയാണെന്നും ആരോപണമുണ്ട്. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രി പ്രമോദ് സാവന്തും തമ്മിൽ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |