തൃശൂർ : ജില്ലയ്ക്ക് ലോക്കിട്ടതോടെ, പുറത്തിറങ്ങിയാൽ പിടിവീഴും. ഇന്നലെ അർദ്ധരാത്രി മുതൽ തന്നെ പൊലീസ് നിയന്ത്രണം പൂർണമായും ഏറ്റെടുത്തു. ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളിലേക്കുള്ള എല്ലാ ഇടറോഡുകളും പൊലീസും ആർ. ആർ. ടി പ്രവർത്തകരും ചേർന്ന് അടച്ചു.
പത്രം, പാൽ എന്നിവ രാവിലെ ആറിന് തന്നെ വില്പന അവസാനിപ്പിക്കണം. പഴം, പച്ചക്കറി കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും പലചരക്കു കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ തുറക്കാം. മാംസം, മത്സ്യം എന്നിവ ശനിയാഴ്ച മാത്രം തുറക്കാം. വീടുകൾ കയറിയിറങ്ങിയുള്ള വിൽപ്പന അനുവദിക്കില്ല. ആർ. ആർ. ടി കൾ വഴി മാത്രമേ സാധനം വാങ്ങാൻ അനുവദിക്കൂ.
ട്രിപ്പിൾ ലോക് ഡൗൺ മാർഗ നിർദ്ദേശം
മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.
അനുവദനീയമായ സ്ഥാപനങ്ങളിൽ ഒരേ സമയം മൂന്ന് ഉപഭോക്താക്കളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കരുത്
ആരാധനാലയങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കരുത് .
ഷെഡ്യൂൾഡ് ബാങ്കുകൾ ചൊവ്വ , വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 വരെ
സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ
അവശ്യസാധന കടകളിലെ വിൽപ്പന ആർ.ആർ.ടികൾ, വാർഡ്തല കമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി
റേഷൻകട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകൾ, പാൽ സൊസൈറ്റികൾ എന്നിവ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ
പലചരക്കുകട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ
പഴം, പച്ചക്കറി കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ
മത്സ്യം, മാംസം, കോഴിക്കട കോൾഡ് സ്റ്റോറേജ് എന്നിവ ശനിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ
ഹോട്ടലുകളും മറ്റു ഭക്ഷ്യഭോജന കടകളും രാവിലെ 8 മുതൽ വൈകീട്ട് 7 വരെ (പാഴ്സൽ മാത്രം)
വിവാഹാഘോഷങ്ങളും മറ്റു ആഘോഷങ്ങളും മാറ്റിവയ്ക്കണം.
അടിയന്തരമെങ്കിൽ വധൂവരന്മാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേരെ പങ്കെടുപ്പിച്ചാകാം. നിർമ്മാണ പ്രവർത്തനം അനുവദനീയമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |