കൊച്ചി: അഞ്ചു ദിവസമായി തുടരെ പെയ്യുന്ന മഴയ്ക്ക് ശക്തി കുറഞ്ഞെങ്കിലും ദുരിതത്തിന് കുറവൊന്നുമില്ല. ആശങ്കയിൽതന്നെയാണ് ജില്ല. കടൽകയറ്റം കുറഞ്ഞത് അൽപ്പം ആശ്വാസത്തിന്ന വക നൽകുന്നുണ്ട്. ചെല്ലാനത്ത് വീടുകളിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ ഏഴും മലങ്കര ഡാമിന്റെ ആറും ഷട്ടറുകൾ തുറന്നിട്ടുണ്ട്. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ടാണ്. മലയോരമേഖലയിലും മഴ കുറഞ്ഞു വരികയാണ്.
ചെല്ലാനത്ത് വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയതിനെത്തുടർന്ന് ക്യാമ്പുകളിലുണ്ടായിരുന്ന പകുതിയോളം പേർ വീട് വൃത്തിയാക്കാനും മറ്റുമായി മടങ്ങി. പല വീടുകളും ചെളിയടിഞ്ഞ് വാസയോഗ്യമല്ല. പശ്ചിമകൊച്ചിയിലും എറണാകുളം നഗരത്തിലും വെള്ളക്കെട്ടിന് ശമനമായി.
നായരമ്പലത്ത് പുഴയിൽ വെള്ളം ഉയർന്നതോടെ വെള്ളക്കെട്ട് രൂക്ഷമാണ്. വേലിയിറക്ക സമയത്തും വീടുകളിൽ നിന്നും വെള്ളമിറങ്ങുന്നില്ല. വെള്ളം കയറിയതിനെ തുടർന്ന് നായരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു.
ശക്തമായ കാറ്റിനെ തുടർന്ന് ജില്ലയുടെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം നഷ്ടപ്പെട്ട വൈദ്യുതി ഇന്നലെയോടെയാണ് കൊവിഡ് രോഗികൾ താമസിക്കുന്ന വീടുകളിലടക്കം വെള്ളം കയറിയതാണ് എറണാകുളം നഗരത്തിലുൾപ്പെടെ ജനജീവിതം ദുസഹമാക്കിയത്. മുല്ലശേരി കനാൽ റോഡ്, കാരിക്കാമുറി, കലൂർ സബ്‌സ്റ്റേഷൻ, പനമ്പിള്ളി നഗർ എന്നിവിടങ്ങളിൽ ജലനിരപ്പ് താഴ്ന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |