കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റ് മൂന്നു ജില്ലകൾക്കൊപ്പം എറണാകുളവും ഇന്നു മുതൽ ട്രിപ്പിൾ ലോക് ഡൗണിലായി.
ജില്ലയുടെ പ്രവേശന കവാടങ്ങളെല്ലാം കർശന പൊലീസ് ബന്ധവസിലാകും എന്നതാണ് ട്രിപ്പിൾ ലോക് ഡൗണിന്റെ പ്രധാനപ്രത്യേകത. ജില്ലയിലേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് ഒരു റോഡ് ഒഴികെ ബാക്കിയെല്ലാം അടയ്ക്കും.
കർശന നീരീക്ഷണം
ജില്ലയെ വിവിധ സോണുകളായി തിരിച്ച് ഓരോ സോണിന്റെയും നിയന്ത്രണം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും. കൂടുതൽ പൊലീസുദ്യോഗസ്ഥരെയും ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.
ഡ്രോൺ കാമറാ നിരീക്ഷണവുമുണ്ടാകും. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
തുറക്കുന്ന സ്ഥാപനങ്ങൾ/ ലഭിക്കുന്ന സേവനങ്ങൾ
കമ്മ്യൂണിറ്റി കിച്ചണുകൾ, ജനകീയ ഹോട്ടലുകൾ, മരുന്നുകട, പെട്രോൾ പമ്പ് എന്നിവ ദിവസവും തുറക്കും. പലവ്യഞ്ജനകട, ബേക്കറി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം. പത്രം, പാൽ എന്നിവ രാവിലെ 8 ന് മുമ്പ് വീടുകളിലെത്തിക്കണം. വിമാന, ട്രെയിൻ യാത്രക്കാർക്ക് യാത്രാനുമതിയുണ്ട്. ബാങ്കുകൾ ചൊവ്വയും വെള്ളിയും സഹകരണ ബാങ്കുകൾ തിങ്കളും വ്യാഴവും പ്രവർത്തിക്കും.
ദിശയു ഇനി മുതൽ 104 ലും
ദേശീയതലത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് ഹെൽപ്പ് ലൈൻ, ദിശയുടെ സേവനങ്ങൾ 104 എന്ന ടോൾഫ്രീ നമ്പരിലും ഇനിമുതൽ ലഭ്യമാണ്. കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും സേവനങ്ങൾ ലഭിക്കും.
പൊതു വിവരങ്ങൾ, ക്വാറന്റൈൻ, മാനസിക പിന്തുണ, ഡോക്ടർ ഓൺ കോൾ, വാക്‌സിനേഷൻ, യാത്ര, അതിഥി തൊളിലാളി, ക്വാറന്റൈൻ ലംഘിക്കൽ, മരുന്ന് ലഭ്യത, കാസ്പ്, ഇ- സഞ്ജീവനി, ഏർളി ചൈൽഡ് ഡെവലപ്‌മെന്റ് തുടങ്ങിയ ആരോഗ്യ സംബന്ധമായ ഏത് സേവനങ്ങൾക്കും ദിശയിലേക്ക് വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |