SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.26 PM IST

ഗേറ്റ്സിന് ജീവനക്കാരിയുമായി പ്രണയം: രാജിവച്ചത് അന്വേഷണത്തിനിടെയെന്ന് റിപ്പോർട്ട്

bill-gates

വാഷിംഗ്ടൺ: ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്‌സ് ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവച്ചത് ജീവനക്കാരിയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയെന്ന റിപ്പോർട്ടുമായി വാൾസ്ട്രീറ്റ് ജേണൽ.

2020 മാർച്ച് 20നാണ് ഗേറ്റ്‌സ് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചത്. സന്നദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിവച്ചതെന്നായിരുന്നു വിശദീകരണം. എന്നാൽ, കമ്പനിയിലെ ജീവനക്കാരിയുമായി ഗേറ്റ്‌സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തിൽ കമ്പനി നടത്തുന്ന അന്വേഷണം പൂർത്തിയാവുന്നതിനു മുന്‍പാണ് അദ്ദേഹം രാജിവച്ചതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. മൈക്രോസോഫ്റ്റ് ജീവനക്കാരി തന്നെയാണ് തനിക്ക് മുൻപ് ഗേറ്റ്‌സുമായി ബന്ധം ഉണ്ടായിരുന്നതായി കത്തിലൂടെ കമ്പനി ബോര്‍ഡിനെ അറിയിച്ചത്. തുടർന്ന് 2019ലാണ് ഗേറ്റ്‌സിനെതിരെ കമ്പനി അന്വേഷണം ആരംഭിച്ചത്.

ഇത്തരത്തിലൊരു ബന്ധം നിലനിൽക്കെ കമ്പനി ബോർഡ് അംഗമായി ഗേറ്റ്‌സ് തുടരുന്നത് ശരിയല്ലെന്ന് മറ്റ് ബോർഡ് അംഗങ്ങൾ വിലയിരുത്തിയിരുന്നതായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. അന്വേഷണം നടക്കുന്നതിനാൽ ഡയറക്ടർ സ്ഥാനത്ത് ഗേറ്റ്‌സ് തുടരുന്നത് ധാർമികമല്ലെന്ന് ചില ബോർഡ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. തുടർന്ന്, അന്വേഷണം പൂർത്തിയാവുന്നതിന് മുൻപ് ഗേറ്റ്‌സ് ബോർഡിൽ നിന്ന് രാജിവച്ചു.

@2000 മുതൽ ഏറെക്കാലം ഗേറ്റ്‌സും താനുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ടെന്നായിരുന്നു ജീവനക്കാരി കത്തിലൂടെ കമ്പനിയെ അറിയിച്ചത്. കത്ത് പരാതിയായി പരിഗണിച്ച് സംഭവം അന്വേഷിക്കാന്‍ കമ്പനിക്ക് പുറത്തുള്ള നിയമസ്ഥാപനത്തെ ചുമതലപ്പെടുത്തി. അന്വേഷണ കാലയളവിൽ മുഴുവൻ ജീവനക്കാരിക്ക് മികച്ച പിന്തുണയാണ് കമ്പനി നൽകിയതെന്നും റിപ്പോർട്ടുണ്ട്.

രാജിയും അന്വേഷണവും തമ്മിൽ ബന്ധമില്ല. ഏതാണ്ട് ഇരുപത് വർഷം മുൻപ് ഉണ്ടായ ബന്ധമാണ് അവരുടേത്. വളരെ സൗഹാദർദപരമായാണ് അത് അവസാനിച്ചത് - കമ്പനി വൃത്തങ്ങൾ

@ ഗേറ്റ്‌സും ഭാര്യ മെലിൻഡയും 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചത്തിന് ഒരുങ്ങുകയാണ്. തിരിച്ചടുക്കാനാവാത്ത വിധം തകർന്നുപോയി' എന്നാണ് വിവാഹമോചന അപേക്ഷയിൽ മെലിൻഡ കുറിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BILL GATES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.