ന്യൂഡൽഹി: ടൗട്ടെ ചുഴലിക്കാറ്റിൽ കടലിൽ കുടുങ്ങിയ ബോട്ടുകളിൽ നിന്നുളള എസ്.ഒ.എസ് കോളുകൾക്ക് മറുപടിയായി തങ്ങളുടെ യുദ്ധക്കപ്പലുകളും വ്യോമ സംവിധാനങ്ങളും അടിയന്തരമായി രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ച് നാവികസേന. ബോംബെ ഹെെ മേഖലയിൽ ഹീര ഓയിൽ ഫീൽഡ്സിനു സമീപം 273 പേർ കുടുങ്ങിക്കിടക്കുന്നതായി നാവികസേനയ്ക്ക് സന്ദേശം ലഭിച്ചിരുന്നു.
പി.305 എന്ന നൗകയിൽ നിന്നുമാണ് നാവികസേനയ്ക്ക് സന്ദേശം ലഭിച്ചത്. ഇവരെ സഹായിക്കുന്നതിനായി ഐ.എൻ.എസ് കൊച്ചി, ഐ.എൻ.എസ് തൽവാർ എന്നീ കപ്പലുകൾ നാവിക സേന അയച്ചിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന പ്രദേശത്ത് രക്ഷാപ്രവർത്തിനായി മറ്റു കപ്പലുകളും വിമാനങ്ങളും സേന അയക്കുന്നുണ്ട്.
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ ബോംബെ ഹെെഫീൽഡുകളിലെ നിർണായക സ്വത്തുക്കൾ ടൗട്ടെ ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിലാണ്. കേരളം, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നാശം വിതച്ചതിനുശേഷം ഇപ്പോൾ തെക്കൻ ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ് ടൗട്ടെ. ചുഴലിക്കാറ്റ് കൂടുതൽ ശക്തമാവുകയും തിങ്കളാഴ്ച വെെകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് എത്തുകയും ചെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |