ന്യൂഡൽഹി: സ്വന്തം പാർട്ടിയുടെ സർക്കാരാണെങ്കിലും തനിക്ക് അഭിപ്രായം പറയാൻ അധികാരമില്ലെന്നും ചിലപ്പോൾ രാജ്യദ്രോഹക്കേസിന് സാദ്ധ്യതയുണ്ടെന്നും ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ രാകേഷ് റാത്തോഡ് തുറന്നടിച്ചു. തന്റെ മണ്ഡലമായ സിതാപൂരിൽ വർഷങ്ങൾക്ക് മുമ്പ് കെട്ടിടം തയ്യാറായിട്ടും സർക്കാർ ട്രോമാ കെയർ തുടങ്ങാത്തത് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എയുടെ തുറന്നു പറച്ചിൽ.
താൻ ഏറെ ശ്രമിച്ചെന്നും അക്കാര്യങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളോട് കൂടുതൽ സംസാരിച്ചാൽ തനിക്കെതിരെ രാജ്യദ്രോഹക്കേസ് വന്നേക്കുമെന്നും രാകേഷ് പറഞ്ഞു.
ബി.എസ്.പി അനുഭാവിയായിരുന്ന റാത്തോഡ് 2017ലാണ് ബി.ജെ.പിയിൽ ചേർന്നത്. കൊവിഡിനെ തുരത്താൻ കൈയടിച്ചും പ്ളേറ്റിലടിച്ചും ശബ്ദമുണ്ടാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ വിമർശിച്ച് ഓഡിയോ സന്ദേശമിട്ട് നേതൃത്വത്തിന്റെ ശാസന ഏറ്റുവാങ്ങിയിരുന്നു. കൈയ്യടിച്ചാൽ കൊവിഡ് പോകുമെന്ന് പറയുന്നത് മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |