പത്തനംതിട്ട : ലോക്ക് ഡൗണിൽ പൊതുഗതാഗതം നിലച്ചതോടെ ജോലിക്കെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ആരോഗ്യ പ്രവർത്തകരടക്കമുള്ള ആശുപത്രി ജീവനക്കാർ. അധികൃതരോ ജനപ്രതിനിധികളോ ഇതിനൊരു പരിഹാരം കാണാൻ ശ്രമിക്കുന്നില്ല. ഡൊമിസിലിയറി, സി.എഫ്.എൽ.ടി.സി , ആശുപത്രികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കണം. ആരോഗ്യ വകുപ്പിന്റെ വാഹനങ്ങളിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാവരെയും അതാത് സ്ഥലങ്ങളിൽ എത്തിക്കാൻ കഴിയില്ല. ആശുപത്രിയിലേക്കായതിനാൽ ഓട്ടം വിളിച്ചാൽ ചില വാഹനങ്ങൾ എത്തുകയും ഇല്ല. കൊവിഡ് ഡ്യൂട്ടിയാണേൽ പലർക്കും പേടിയാണ്.
ജീവനക്കാരെ ദിവസവും ആവശ്യമായി വരുന്ന സമയമാണിത്.
സ്വകാര്യ ബസോ കെ.എസ്.ആർ.ടി.സിയോ വിട്ട് നൽകിയാൽ പരാതി പരിഹരിക്കാവുന്നതേയുള്ളു. എന്നാൽ അതിനും ആരും തയാറാകുന്നില്ല.
കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനൊപ്പം ലോക്ക് ഡൗണും നീളുകയാണ്. ആരോഗ്യ പ്രവർത്തകരിൽ നഴ്സ്, ഡോക്ടർമാർ, അറ്റൻഡർ, ക്ലീംനിംഗ് ജീവനക്കാർ, ആശാ വർക്കർമാർ, പാരാമെഡിക്കൽ ജീവനക്കാർ, മെഡിക്കൽ സ്റ്റോർ ജീവനക്കാർ എന്നിവരെല്ലാം ഉൾപ്പെടും
താമസിക്കാനും സ്ഥലമില്ല
ദൂര സ്ഥലങ്ങളിൽ നിന്ന് ജില്ലയിൽ ജോലിക്കെത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് താമസിക്കാൻ ഹോസ്റ്റൽ സൗകര്യം പോലുമില്ല. ഹോസ്റ്റലുകൾ പലതും അടച്ചിട്ടിരിക്കുകയാണ്.
"കൂടുതൽ വാഹനങ്ങൾ ലഭിച്ചാൽ പ്രശ്നം പരിഹരിക്കാം. നിലിവൽ ആരോഗ്യ വകുപ്പിന്റെ വാഹനങ്ങളിൽ ജീവനക്കാരെ എത്തിക്കുന്നുണ്ട്.
ഡോ. എ.എൽ.ഷീജ
(ഡി.എം.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |