കോലഞ്ചേരി: പ്രതിസന്ധിഘട്ടത്തിലും വൈദ്യുതി വെളിച്ചം അണയാതിരിക്കാൻ പ്രത്യേകം തയ്യാറെടുത്ത് കെ.എസ്.ഇ.ബി. ജീവനക്കാരെ പ്രത്യേക ഗ്രൂപ്പുകളായി തിരിച്ചാണ് സേവനത്തിന് സജ്ജരാക്കിയിരിക്കുന്നത്. ഓരോ സെക്ഷനിലെയും അംഗബലം അനുസരിച്ച് മൂന്നോ നാലോ പേരടങ്ങുന്നതാണ് ഗ്രൂപ്പ്. രണ്ടു സംഘങ്ങളിലെ ആളുകൾ പരസ്പരം സമ്പർക്കമുണ്ടാകാത്ത വിധമാണ് ക്രമീകരണം.കൊവിഡ് കാലമായതിനാൽ പകുതി ജീവനക്കാരെ മാത്രമാണ് സെക്ഷനുകളിൽ ജോലിക്കായി നിയോഗിച്ചിരുന്നത്. എന്നാൽ, അടിയന്തരസാഹചര്യത്തിൽ മുഴുവൻ ജീവനക്കാരും കരാർത്തൊഴിലാളികളും അഹോരാത്രം പ്രയത്‌നിച്ചാണ് മഴയിൽ തകരുന്ന വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നത്.
നമുക്ക് ചെയ്യാവുന്നത്
1.വൈദ്യുത ലൈനിൽ തീ കത്തുന്നതോ, പൊട്ടിത്തെറിയോ കണ്ടാൽ ഉടൻ വിവരമറിയിക്കുക
2.ലൈനുകൾക്ക് സമീപം നിൽക്കുന്ന മരച്ചില്ലകളും, കൊമ്പുകളും വെട്ടി മാറ്റുക, സ്വയം മാറ്റാൻ കഴിയാത്തത് ഉദ്യോഗസ്ഥരുടെ ശ്റദ്ധയിൽ പെടുത്തുക
3.മഴ ശക്തമായ സമയങ്ങളിൽ പൊതുസ്ഥലങ്ങളിലുള്ള ട്രാൻസ്‌ഫോർമറുകൾ,വൈദ്യുത ലൈനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ സമീപത്ത് പോകാതിരിക്കുക
വിവരം ഉടൻ അറിയിക്കുക
ചൂടായി നിൽക്കുന്ന ഇൻസുലേറ്ററുകൾ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിൽ പൊട്ടിയും കറണ്ട് പോകാം. ഇത് കണ്ടു പിടിക്കാനാണ് കാലതാമസം നേരിടാറുള്ളത്. പലപ്പോഴും ഇൻസുലേറ്റർ പൊട്ടുമ്പോൾ ഒച്ചയും തീയുമുണ്ടാകാറുണ്ട്. കാണുന്നവർ പോസ്റ്റ് നമ്പർ സഹിതം അറിയിച്ചാൽ പോയ വൈദ്യുതി പെട്ടെന്ന് പുനസ്ഥാപിക്കാൻ കഴിയും. എവിടെയാണ് സംഭവിച്ചതെന്ന് അറിയാത്ത പക്ഷം ഒരോ പോസ്റ്റിലും പരിശോധിച്ച് കണ്ടെത്തണം. ചിലപ്പോൾ സംശയമുള്ള പോസ്റ്റുകളിൽ കയറി നോക്കേണ്ടിയും വരും.
ഇൻസുലേറ്റർ
വൈദ്യുത വിതരണം സുഗുമമാകാൻ ഇലക്ട്രിക്ക് പോസ്റ്റുകളിൽ ഘടിപ്പിക്കുന്ന വസ്തുവാണ് ഇൻസുലേറ്റർ. പോഴ്സ് ലൈൻ കൊണ്ട് നിർമ്മിക്കുന്ന ഇവയ്ക്ക് ഉയർന്ന അളവിൽ വൈദ്യുതിയെ പ്രതിരോധിക്കാൻ ശേഷിയുണ്ട്.ഇടിമിന്നൽ , മഴ എന്നിവ മൂലം ഇൻസുലേറ്ററിന്റെ ഈ ശേഷി ചിലപ്പോൾ നഷ്ടപ്പെട്ടേക്കും. ഇങ്ങനെ വരുമ്പോൾ സബ് സ്റ്റേഷനിൽ വൈദ്യുതി തനിയെ കട്ടാകും. വൈത്യുതി പുനസ്ഥാപിക്കണമെങ്കിൽ ഇവ മാറ്റി സ്ഥാപിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |