SignIn
Kerala Kaumudi Online
Thursday, 25 April 2024 8.00 AM IST

FACT CHECK: 'ഇസ്രായേലി യുദ്ധവിമാനത്തിൽ സൗമ്യയുടെ പേര്'; സംഘപരിവാർ അനുകൂലികൾ പ്രചരിപ്പിക്കുന്ന ചിത്രം ചൈനീസ് യുദ്ധവിമാനത്തിന്റേത്

fake-photo

ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ പേര് ഇസ്രായേലി യുദ്ധവിമാനത്തിനുമേൽ ആലേഖനം ചെയ്തു എന്ന വാദത്തോടെ പ്രചരിക്കുന്ന ചിത്രം വ്യാജം. ഈ ചിത്രം എഡിറ്റ് ചെയ്യപ്പെട്ടതാണെന്നാണ് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ 'ഫാക്ട് ക്രെസെൻഡോ' പറയുന്നത്.

ചൈനീസ് യുദ്ധവിമാനമായ ജെ-10സിയുടെ ചിത്രം എഡിറ്റ് ചെയ്തുകൊണ്ട് സൗമ്യയുടെ പേര് വിമാനത്തിനുമേൽ എഴുതിചേർക്കുകയായിരുന്നു എന്നാണ് വസ്തുതാ പരിശോധനാ വെബ്‌സൈറ്റ് പറയുന്നത്. ഗൂഗിൾ റിവേഴ്‌സ് ഇമേജ് സർച്ചിലൂടെയാണ് സൈറ്റ് ഈ വസ്തുത കണ്ടെത്തിയത്.

jet

ചൈനീസ് യുദ്ധവിമാനങ്ങൾ കുറിച്ച് പരാമർശിക്കുന്ന ചൈനീസ് ഭാഷയിലുള്ള ഒരു ലേഖനത്തിലാണ് ഈ ചിത്രമുള്ളത്. ഈ യുദ്ധവിമാനത്തിന്റെ ചിത്രത്തെ എഡിറ്റ് ചെയ്തുകൊണ്ടാണ് സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഇസ്രായേലി യുദ്ധവിമാനത്തിന്റേതെന്ന് പ്രചരിപ്പിക്കുന്നത്.

ഇതുകൂടാതെ സൗമ്യയുടെ മരണത്തിനു കാരണമായ, ഹമാസ് നടത്തിയ ആക്രമണത്തിന് പകരംവീട്ടാന്‍ ഉപയോഗിക്കാന്‍ പോകുന്ന യുദ്ധവിമാനങ്ങളില്‍ ഒന്നിന് സൗമ്യയുടെ പേര് നല്‍കും എന്ന് സൗമ്യയുടെ സഹോദരി ഷെറില്‍ ബെന്നി അറിയിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇക്കാര്യം ഇസ്രായേൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നും 'ഫാക്ട് ക്രെസെൻഡോ' പറയുന്നുണ്ട്. ഇസ്രായേൽ എമ്പസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ സൈറ്റിന് ലഭിച്ചില്ല.

content details: fact check on doctored photo showing soumya sureshs photo on aircraft.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOUMYA SANTHOSH, KERALA, INDIA, FACT CHECK, CHINA, CHINESE, FIGHTER JET, ISRAEL, PALASTINE, ISRAEL PALASTINE CONFLICT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.