ആലപ്പുഴ: കേന്ദ്ര ധനകാര്യ കമ്മീഷൻറ്റെ ഗ്രാൻ്റിൽ ഉൾപ്പെടുത്തേണ്ട 13.5 കോടിയുടെ പദ്ധതികൾക്ക് നഗരസഭ ഓൺലൈൻ യോഗം അംഗീകാരം നൽകി. സെക്രട്ടറി നീതുലാൽ വിഷയാവതരണം നടത്തി.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്ന വീടുകൾക്കും കാർഷിക വിളവുകൾക്കും നഷ്ടപരിഹാരം തേടിക്കൊണ്ടുള്ള അപേക്ഷകൾ വാർഡ് തലത്തിൽ കൗൺസിലർമാർ വഴി ശേഖരിക്കാനും നഗരസഭാ തലത്തിൽ പ്രത്യേക ഗ്രീൻ ചാനൽ ഉണ്ടാക്കി വില്ലേജ് ഓഫീസർമാർക്ക് നൽകി നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാനും തീരുമാനിച്ചു നഷ്ടപരിഹാരം കണക്കാക്കാൻ പ്രത്യേക ഓവർസിയർമാരെ നിയമിക്കും. കൊവിഡ് മൂലം വീടുകളിൽ കഴിയാനാവാത്ത പാലിയേറ്റീവ് രോഗികളെ പുനരധിവസിപ്പിക്കാൻ വട്ടയാൽ സെൻ്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിലും കൊവിഡ് രോഗികളെ പാർപ്പിക്കാൻ റെയ്ബാൻ ഓഡിറ്റോറിയത്തിലും ഡി.സി.സികൾ ആരംഭിക്കും. ജനറൽ ആശുപത്രിയിൽ സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻറ്റിൻറ്റെ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും. ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി ,പാലിയേറ്റീവ് മാനേജ്മെൻ്റ് കമ്മിറ്റി എന്നിവ പുനസംഘടിപ്പിച്ചു. ടെലി മെഡിസിൻ, സമൂഹ അടുക്കള, പ്രതിരോധ മരുന്ന് വിതരണം അടക്കമുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. കെ.ആർ. ഗൗരിഅമ്മയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്,വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ,കെ.ബാബു,ബീന രമേശ്,എം.ആർ.പ്രേം,ഇല്ലിക്കൽ കുഞ്ഞുമോൻ,റീഗോ രാജു,ബി.നസീർ,എം.ജി. സതീദേവി ,ഡി.പി മധു,നസീർ പുന്നയ്ക്കൽ സലിം മുല്ലാത്ത്,സി.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |