തിരുവനന്തപുരം: കൊവിഡ് ബാധിച്ചു മരിച്ച റേഷൻ കട ഉടമകളോടും ജീവനക്കാരോടുമുള്ള ആദരസൂചകമായും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും റേഷൻ വ്യാപാരികൾ ഇന്നലെ കടകളടച്ച് പണിമുടക്കി. ആകെയുള്ള 14,300 റേഷൻ കടകളിൽ 1185 എണ്ണം മാത്രമാണ് പ്രവർത്തിച്ചത്. പ്രവർത്തിക്കാതിരുന്ന കടകൾക്കു ഭക്ഷ്യപൊതുവിതരണ വകുപ്പ് കാരണം അറിയിക്കാൻ നോട്ടിസ് നൽകി.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ഉൾപ്പെട്ട സംയുക്ത കോഓർഡിനേഷൻ കമ്മിറ്റിയാണു സമരം നടത്തിയത്. റേഷൻ വ്യാപാരികളെ മുന്നണിപ്പോരാളികളായി അംഗീകരിച്ച് അർഹമായ നഷ്ടപരിഹാരം, എല്ലാവ്യാപാരികൾക്കും വാക്സിനേഷനും ആരോഗ്യ ഇൻഷ്വറൻസും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |