തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരനായ എൽ.എസ്. സിബുവിനെതിരെ വ്യാജപരാതികൾ ചമച്ചെന്ന കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിയുന്ന സ്വപ്ന സുരേഷിനെ ഈഞ്ചയ്ക്കലിലെ എയർ ഇന്ത്യ സാറ്റ്സ് ഓഫീസിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.
എയർ ഇന്ത്യ സാറ്റ്സിൽ ജീവനക്കാരിയായിരിക്കേയാണ് സിബുവിനെതിരെ പരാതികൾ ചമച്ചത്.
സാറ്റ്സിലെ അഴിമതി സംബന്ധിച്ച് എയർ ഇന്ത്യ ഓഫീസർമാരുടെ അഖിലേന്ത്യാ സംഘടനാ നേതാവായിരുന്ന സിബു കേന്ദ്ര വിജിലൻസ് കമ്മിഷനു പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിൽ സാറ്റ്സിലെ 17 വനിതാ ജീവനക്കാരുടെ വ്യാജ ഒപ്പിട്ടാണ് സിബുവിനെതിരെ വ്യാജപരാതി നൽകിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |