തിരുവനന്തപുരം: ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ കുത്തക കമ്പനികളുടെ സർവീസുകൾ അവശ്യസേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് തിരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ലോക്ക്‌ഡൗൺ വന്നതിനു ശേഷം ചെറുകിട റീട്ടെയിൽ വ്യാപാര മേഖല തകർന്നടിഞ്ഞിരിക്കുമ്പോഴാണ് പൊലീസ് ഓൺലൈൻ കുത്തകകളെ സഹായിക്കുന്നതെന്ന് സമിതി ആരോപിച്ചു. ഓൺലൈനിലൂടെ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ദിവസങ്ങൾ കഴിഞ്ഞാണ് ഇവർ വിതരണം ചെയ്യുന്നത് എന്നതു തന്നെ ഇവർ അവശ്യസേവനങ്ങൾ നൽകുന്നവരുടെ പട്ടികയിൽ പെടില്ല എന്നതിന് തെളിവാണ്. പൊലീസ് ഇവരെ തടഞ്ഞില്ലെങ്കിൽ വ്യാപാരികൾക്ക് തടയേണ്ടി വരുമെന്നും സമിതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |