SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.28 PM IST

'നായാട്ടി'ലെ നായകർ ഇവിടെയുണ്ട്

കൊച്ചി: ജനപ്രീതിയാർജിച്ച പുതിയ സിനിമ 'നായാട്ടി'ലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്ന ആരെങ്കിലുമായോ എന്തെങ്കിലും സംഭവവുമായോ സാദൃശ്യം തോന്നിയെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം. കാരണം പൊലീസ് ഉദ്യോഗസ്ഥനായ സ്റ്റാൻലി സേവ്യറിന്റെയും മൂന്ന് സുഹൃത്തുക്കളുടെയും ജീവിതത്തിൽ നടന്ന സംഭവമാണ് നായാട്ടിന്റെ കഥയായി പരിണമിച്ചത്.

മാർട്ടി പ്രക്കാട്ട് സംവിധാനം ചെയ്ത 'നായാട്ട്' ഹിറ്റായ ശേഷം നാലുപേർക്കും ഫോൺ വിളികളുടെ ബഹളമാണ്. കേസുമായി ഒരുപാട് സാമാനതകൾ നായാട്ടിനുണ്ടെന്നും അണിയറ പ്രവർത്തകർ ആഴത്തിൽ അന്വേഷിച്ചിരുന്നെങ്കിൽ സിനിമയിൽ കുറച്ച് രസകരമായ നിമിഷങ്ങൾ കൂടി ഉണ്ടാകുമായിരുന്നെന്നും ഇവർ പറയുന്നു.

യഥാർത്ഥ കഥ:

2011മാർച്ച് 31ന് മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടിക്കലിൽ സഹപ്രവർത്തകന്റെ വീട്ടിലെ റിട്ടയർമെന്റ് ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്റ്റാൻലി ഉൾപ്പെടെ നാല് പൊലീസുകാർ സഞ്ചരിച്ച ടാക്സി കാർ മുട്ടി പട്ടികജാതിക്കാരായ പതിനൊന്നും പതിന്നാലും വയസുള്ള രണ്ട് കുട്ടികൾ മരിച്ചു. കാറുമായി കടന്ന ഡ്രൈവർ പിന്നീട് സ്റ്റേഷനിൽ ഹാജരായി.

ട്വിസ്റ്റ് പിന്നീടാണ്. സ്റ്റാൻലി, അജി, വിജയൻ, സോജൻ എന്നീ പൊലീസുകാരെയും കേസിൽ പ്രതി ചേർത്തു. പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയപ്രകാരവും മന:പൂർവമല്ലാത്ത നരഹത്യയും ഉൾപ്പെടെയായിരുന്നു കേസ്. ഏപ്രിൽ 11ന് നിയമസഭാ തിരഞ്ഞെടുപ്പായിരുന്നതിനാൽ രാഷ്ട്രീയ താല്പര്യങ്ങളും കടന്നുകൂടിയിരിക്കാം.

കേസിന് പിന്നാലെ നാലുപേരും ഒളിവിൽപോയി. കണ്ണൂർ, കോഴിക്കോട്, മംഗലാപുരം, മൈസൂർ, കുടക് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഒളിവാസം. പൊലീസ് റെയ്ഡുകൾ വീടുകളിലേക്കും നീണ്ടു. കുടുംബാംഗങ്ങൾ ഭയന്ന് വിറച്ചു. സിനിമയിലെ പോലെ തന്നെ ആത്മഹത്യയേക്കുറിച്ചു പോലും ചിന്തിച്ചെന്ന് സ്റ്റാൻലി പറഞ്ഞു.

ആറ് ദിവസത്തേക്ക് ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പിന്നീട് ജാമ്യാപേക്ഷ തള്ളി. 36 ദിവസത്തിനു ശേഷം സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടി. സ്റ്റാൻലി ഇപ്പോൾ വൈക്കം സ്‌റ്റേഷനിലും അജി കടുത്തുരുത്തിയിലും വിജയൻ ആലപ്പുഴയിലും സോജൻ ഇടുക്കിയിലുമാണ് ജോലി ചെയ്യുന്നത്.

പൊലീസ് സുഹൃത്തിൽ നിന്നാണ് ഞാൻ ഈ സംഭവം അറിഞ്ഞത്. പ്രതികളായ പൊലീസുകാരുമായി കാര്യമായ ചർച്ചകളൊന്നും നടത്തിയിട്ടില്ല. കേസ് പഠിച്ച് കഥയാക്കി മാറ്റി. അത് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

- ഷഹി കബീർ

'നായാട്ടി'ന്റെ തിരക്കഥാകൃത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CINEMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.