കരുനാഗപ്പള്ളി: ലോക്ക് ഡൗൺ പ്രമാണിച്ച് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 30 ലിറ്റർ ചാരായവും 210 ലിറ്റർ കോടയും കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. പാവുമ്പ തെക്കുമുറിയിൽ എള്ളുംവിളയിൽ പുത്തൻവീട്ടിൽ സനിൽ കുമാറിന്റെ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയുമാണ് കണ്ടെടുത്തത്. ഇദ്ദേഹത്തിന്റെ പേരിൽ അബ്കാരി ആക്ടനുസരിച്ച് കേസെടുത്തു. ഒരു ലിറ്റർ ചാരായം 2500 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. ആവശ്യക്കാർ ഫോൺ വിളിക്കുമ്പോൾ ലിറ്റർ കണക്കിന് ചാരായം കാർഡ് ബോർഡ് പെട്ടിയിൽ എത്തിച്ചു കൊടുക്കാറായിരുന്നു പതിവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വൈ. സജികുമാർ, സന്തോഷ്, കിഷോർ, സുധീർ ബാബു, ഡ്രൈവർ ശിവൻകുട്ടി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |