ന്യൂഡൽഹി: കൊവിഡ് രോഗികൾ കൂടുതലുള്ള കേരളത്തിൽ 500പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. കൊവിഡിൽ വലയുന്നവരെ പരിഹസിക്കുന്നതാണ് സത്യപ്രതിജ്ഞ ആഘോഷമാക്കാനുള്ള തീരുമാനം. ജനങ്ങൾക്ക് മാതൃകയാകേണ്ട സർക്കാർ അതു പുനഃപരിശോധിക്കണം. വീട്ടിൽപ്പോലും സാമൂഹ്യഅകലം പാലിക്കണമെന്ന് നിർദ്ദേശിച്ച മുഖ്യമന്ത്രി നേതാക്കളെ ചുറ്റും നിറുത്തി കേക്കുമുറിച്ചതിലൂടെ എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്.
ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിലുള്ള നഗരത്തിൽ നടത്തിയ ചട്ടലംഘനത്തിന് എൽ.ഡി.എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |