SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.16 PM IST

ട്രിപ്പിൾ ലോക്ക്ഡൗൺ രണ്ടാംദിനത്തിലും നിശ്ചലം

lock

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗണിന്റെ രണ്ടാംദിനമായിരുന്ന ഇന്നലെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾ പൂർണമായും അടഞ്ഞു. തീർത്തും ഹർത്താലിന്റെ പ്രതീതിയായിരുന്നു. കടകൾ മുഴുവൻ അടഞ്ഞു കിടന്നു. ജനം വീടുകളിൽ ഒതുങ്ങികൂടി. വിജനമായ റോഡും മൂകത നൽകിയ തെരുവുകളും അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളും മാത്രമായിരുന്നു. ഇടറോഡുകളെല്ലാം അടച്ചുപൂട്ടിയതിനാൽ പൊലീസിനും പണി കുറഞ്ഞു.

ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കാണ് തിങ്കളാഴ്ച പ്രവർത്തിക്കാൻ അനുമതി നൽകിയത്. ഇന്നലെ ഇവ പ്രവർത്തിച്ചില്ല. ഇന്ന് പ്രവർത്തിക്കും. നാളെയില്ല.

തിരുവനന്തപുരത്ത് രോഗികളുമായി എത്തിയ ആംബുലൻസുകൾ അടച്ച പോയന്റുകളിൽപ്പെട്ട് വലഞ്ഞു. ഇതോടെ മെഡിക്കൽ എമർജൻസി ആംബുലൻസുകൾക്ക് കടന്നുപോകുന്നതിന് ക്രമീകരണം ഏർപ്പെടുത്തി.നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമായി എൻട്രി- എക്സിറ്റ് പോയന്റുകൾ ഏഴ് ആയി പുനഃക്രമീകരിച്ചത് ഇന്നലെമുതൽ നിലവിൽവന്നു. ഗ്രാമപ്രദേശങ്ങളിലും പൊലീസ് പരിശോധന കർശനമാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCKDOWN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.