മുംബയ്: ടൗക്‌തേ ചുഴലിക്കാറ്റിൽപ്പെട്ട് മുംബയ് കടലിൽ മുങ്ങിയ ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍റെ ബാര്‍ജുകളില്‍ കുടുങ്ങിയ 79 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.638 പേരെ രക്ഷിച്ചു.മൂന്ന് ബാർജുകളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ രണ്ട് ബാർജുകളിലുണ്ടായിരുന്ന മുഴുവൻ പേരെയും രക്ഷിച്ചു.
ലൈഫ് ജാക്കറ്റുമായി കടലില്‍ ചാടിയ ബാക്കിയുള്ളവര്‍ക്കായി നാവികസേനയുടെ കപ്പലുകളും, ഹെലികോപ്റ്ററുകളും തിരച്ചിൽ തുടരുകയാണ്.മുംബയ് തീരത്ത് നിന്ന് 80 നോട്ടിക്കൽ മൈൽ ദൂരത്താണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ടവരില്‍ മലയാളികളുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലും, ദമൻ ദിയു മേഖലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമനിരീക്ഷണം നടത്തും. അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോഗത്തിലും മോദി പങ്കെടുക്കും.ഗുജറാത്തിൽ ഏഴ് പേർ മരിച്ചിരുന്നു. മണിക്കൂറിൽ 190 കിലോ മീറ്റർ വേഗതയിൽ വീശിയ കാറ്റിലും കനത്ത മഴയിലും പലയിടത്തും ശക്തമായ മണ്ണിടിച്ചിലുണ്ടായി. 16,000 വീടുകൾ തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |