ധാക്ക: കൊവിഡ് കാലത്ത് ബംഗ്ലാദേശ് ആരോഗ്യമന്ത്രാലയത്തിൽ നടന്ന അഴിമതി പുറത്തുവിട്ട അന്വേഷണാത്മക മാദ്ധ്യമപ്രവർത്തകയായ റോസിന ഇസ്ലാം അറസ്റ്റിൽ. പ്രമുഖ ബംഗ്ലാദേശ് പത്രമായ 'പ്രോതോം അലോ'യുടെ ലേഖികയാണിവർ. ഇവർ പുറത്തുവിട്ട അഴിമതിരേഖകൾ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് അറസ്റ്റ്.
റോസിനയുടെ വിചാരണ നാളെ ആരംഭിക്കും. കുറ്റം തെളിഞ്ഞാൽ 14 വർഷം തടവുശിക്ഷയോ വധശിക്ഷയോ ലഭിച്ചേക്കാം. അതേസമയം, അറസ്റ്റിൽ മാദ്ധ്യമപ്രവർത്തകർ ധാക്ക പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. കൊവിഡ് കാലത്ത് മാദ്ധ്യമങ്ങൾക്കെതിരെ ആക്രമണം
വർദ്ധിച്ചെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
റോസിനയെ ഉടൻ മോചിപ്പിക്കണമെന്ന് മാദ്ധ്യമപ്രവർത്തകരുടെ സംരക്ഷണസമിതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |