ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കൊവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് മികച്ച പരിചരണം നൽകിയതിലൂടെ പ്രശസ്തയായ നഴ്സ് ജെന്നി മക്ഗി ജോലി രാജിവച്ചു. ഒരു വർഷം നീണ്ട പ്രതിസന്ധിയ്ക്കൊടുവിൽ സക്കാർ ജോലി രാജിവയ്ക്കുകയാണെന്ന് അവർ പറഞ്ഞു.
രോഗമുക്തനായി ആശുപത്രി വിട്ടപ്പോൾ ന്യൂസിലൻഡുകാരിയായ മക്ഗിയും സഹപ്രവർത്തകരും നൽകിയ പരിചരണത്തെക്കുറിച്ച് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.
എന്നാൽ, പാരാമെഡിക്കൽ ജീവനക്കാർക്ക് അടുത്തിടെ സർക്കാർ ഒരു ശതമാനം ശമ്പള വർദ്ധന പ്രഖ്യാപിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഇത്രയും ചെറിയ തുക വർദ്ധിപ്പിച്ചത് അപമാനിക്കലാണെന്ന് കുറ്റപ്പെടുത്തിയ മക്ഗി ജോലി നിറുത്തി ന്യൂസിലൻഡിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ചു. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. രോഗികൾ കൂടുകയാണെന്നും തന്റെ ആരോഗ്യം ക്ഷയിച്ചെന്നും മക്ഗി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |