ന്യൂഡൽഹി: രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ വാക്‌സിൻ പരീക്ഷണം നടത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. പൊതുപ്രവർത്തകനായ സഞ്ജീവ് കുമാർ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേന്ദ്ര സർക്കാരിനും, ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കും, ഭാരത് ബയോടെക്കിനും നോട്ടിസ് അയക്കാൻ ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കുട്ടികളിൽ രണ്ടും മൂന്നും ഘട്ട കൊവാക്‌സിൻ പരീക്ഷണത്തിനാണ് അനുമതി നൽകിയിരുന്നത്.
പരീക്ഷണത്തിന്റെ ദൂഷ്യവശങ്ങൾ അടക്കം മനസിലാക്കാൻ കുട്ടികൾക്ക് കഴിയില്ലെന്നും, കേന്ദ്ര സർക്കാർ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹർജി. പരീക്ഷണത്തിന് വിധേയരാക്കുന്ന 525 കുട്ടികളുടെയും വിവരങ്ങൾ കോടതിക്ക് കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി ജൂലായ് 15ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |