സുപ്രീംകോടതി വിധിപ്രകാരം ആയുഷ് മന്ത്രാലയം പുതുക്കി നൽകിയ ഉത്തരവനുസരിച്ച് കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മാർഗനിർദ്ദേശങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അതിൻപ്രകാരം ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്ററായ Ars alb 30 നാല് ഗുളികവീതം മൂന്ന് ദിവസം മുതിർന്നവരും രണ്ട് ഗുളിക വീതം കുട്ടികളും കഴിക്കാനും 21 ദിവസം കഴിയുമ്പോൾ വീണ്ടും തുടരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
നേരത്തേ വന്ന ഉത്തരവിൽ ആർസ് ആൽബ് 30 എല്ലാ മാസവും കഴിക്കണമെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും നിർഭാഗ്യവശാൽ കൂടുതൽപ്പേരും ചെവിക്കൊണ്ടില്ല. ആദ്യത്തെ ഒന്നു രണ്ടു മാസം മാത്രമേ കഴിച്ചുള്ളൂ. എന്നാൽ കൃത്യമായി ഇപ്പോഴും കഴിച്ചുകൊണ്ടിരിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും രോഗം വന്നിട്ടില്ല. അഥവാ വന്നിട്ടുള്ളവർക്ക് ഒരു സങ്കീർണതകളുമില്ലാതെ വളരെ ചുരുങ്ങിയ കാലയളവിൽ രോഗമുക്തി നേടാനാവുന്നുണ്ട്.
മേൽപ്പറഞ്ഞ ഉത്തരവിൽ കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള അനുമതിയും, കൊടുക്കാവുന്ന മരുന്നുകളുടെ പേരുവിവരങ്ങളും അനുബന്ധ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. രോഗികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് ഓക്സിജന്റെ അളവ് കുറയുകയും ന്യുമോണിയ, രക്തം കട്ടപിടിക്കൽ തുടങ്ങിയ അവസ്ഥകളുമാണ്. കൂടാതെ മരണപ്പെടുമോ എന്ന ആശങ്ക, ഭയം, ഒറ്റപ്പെടൽ എന്നിവയും കണ്ടുവരുന്നു. ഹോമിയോ മരുന്ന് തുടക്കത്തിൽ തന്നെ നൽകിയാൽ ഇവ തടയാം. ചെറിയ രോഗലക്ഷണങ്ങളോടെ ടെസ്റ്റ് പോസിറ്റീവ് ആയി വീടുകളിൽ തന്നെ കഴിയുന്നവർ ധാരാളമുണ്ട്. ഓരോ വാർഡുകളിലും ഇങ്ങനെ കഴിയുന്ന രോഗികൾക്ക് തുടക്കത്തിൽ തന്നെ ഏറ്റവും അടുത്തുള്ള സർക്കാർ ഹോമിയോ ഡോക്ടറുമായോ, ക്വാളിഫൈഡ് ആയിട്ടുള്ള ഡോക്ടർമാരുമായോ ബന്ധപ്പെട്ട് ആശാവർക്കർ, മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകർ മുഖേനയോ മരുന്ന് എത്തിക്കാനുള്ള നടപടി സ്വീകരിച്ചാൽ രോഗ വ്യാപനത്തെയും ഒരു പരിധിവരെ മരണത്തെയും തടയാം.
ഡോ. സുജാത. എസ്
റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ
വാളാവിൽ ഹോമിയോക്ളിനിക്
പുത്തൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |