മാനന്തവാടി: മാനന്തവാടി സ്വദേശിനിയായ 22 കാരിയുടെ വീഡിയോ മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റിലും ഇന്റർനെറ്റ് നമ്പർ ഉപയോഗിച്ചു നിർമ്മിച്ച വാട്സാപ്പിലും പെൺകുട്ടിയുടെ തന്നെ പേരിൽ വ്യാജ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴിയും പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു (21) വിനെയാണ് വയനാട് സൈബർ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നെടുമങ്ങാട് നിന്ന് അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും അശ്ലീല സൈറ്റുകളുടെയും ഐ.പി അഡ്രസ് വിശകലനം ചെയ്താണ് സൈബർ പൊലീസ് പ്രതിയെ വലയിലാക്കിയത്. പൊലീസ് സംഘത്തെ കണ്ട് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതിയിൽ നിന്നും ലഭിച്ച വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |