കുണ്ടറ: കേരളപുരത്ത് ഭാര്യയ്ക്കും മക്കൾക്കും വിഷം കുത്തിവച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൺറോത്തുരുത്ത് പെരുങ്ങാലെ എയ്റോപ്പിൽ വീട്ടിൽ അജി എന്നുവിളിക്കുന്ന എഡ്വേർഡിനെയാണ് (41) ഡിസ്ചാർജ് ചെയ്തയുടൻ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുതരാവസ്ഥയിൽ കാണപ്പെട്ട എഡ്വേർഡിന്റെ ഭാര്യ വർഷ (26) ആശുപത്രിയിൽ വച്ചും ഇളയ മക്കളായ അലൻ (5), ആരവ് (3 മാസം) എന്നിവർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കും മരിച്ചിരുന്നു. അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പൊലീസ് എഡ്വേർഡിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11ന് കുടുബം വാടകയ്ക്ക് താമസിച്ചിരുന്ന കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം വരട്ടുചിറയിൽ സ്വാതിയിൽ വച്ചായിരുന്നു സംഭവം. എഡ്വേർഡുമായി പിണങ്ങി മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന വർഷയെ പ്രതി സ്നേഹം നടിച്ച് വിളിച്ചുകൊണ്ട് വരികയായിരുന്നു. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് അന്നേദിവസം ഉച്ചകഴിഞ്ഞ് വഴക്കിട്ട എഡ്വേർഡ് വീടിന്റെ മുൻവശത്ത് നിൽക്കുകയായിരുന്ന വർഷയെ പിടിച്ചുതള്ളി.
സ്റ്രെപ്പിൽ തലയടിച്ച് വീണ് ബോധം നഷ്ടപ്പെട്ട വർഷയെ പ്രതി ബെഡ് റൂമിൽ എത്തിച്ചു. തുടർന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ കൂടിയായ പ്രതി വിഷം കുത്തിവച്ച് വർഷയെയും ഇളയെ രണ്ട് മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കൈയിൽ സിറിഞ്ചിന്റെ പാടും വിഷം കുത്തിവച്ചതായും കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് മനസിലായത്. പിതാവ് കുടിക്കാൻ പാനീയം നൽകിയെങ്കിലും കയ്പ്പുള്ളതിനാൽ തുപ്പിക്കളഞ്ഞതായി ഇവരുടെ മൂത്തകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |