തിരുവനന്തപുരം: മന്ത്രി സ്ഥാനത്തിന് ഒരാൾക്കായി ഇളവ് വേണ്ടെന്നത് പാർട്ടി എടുത്ത പൊതുവായ തീരുമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇളവ് കൊടുത്താൽ ഒട്ടേറെപ്പേർക്ക് കൊടുക്കാനുണ്ടാവുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കെ.കെ.ശൈലജയെ പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി.ശൈലജയെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം സർക്കാരിന്റെ പൊതുവായ പ്രവർത്തനത്തോട് മതിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ്. ആ അഭിപ്രായങ്ങൾ മാനിക്കുന്നു. . പക്ഷേ,ഞങ്ങളെടുത്ത സമീപനം പുതിയ ആളുകൾ വരുകയെന്നതാണ്.നേരത്തെ പ്രവർത്തിച്ചവർ ഒന്നിനൊന്ന് മികവു കാട്ടിയവരാണ് അവരിൽ ആർക്കും പ്രത്യേക ഇളവ് വേണ്ടെന്ന തീരുമാനമാണ് പാർട്ടി സ്വീകരിച്ചത്.അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശ്യശുദ്ധി മാനിക്കുന്നു.
മികച്ച പ്രവർത്തനം നടത്തിയ ഒരുപാട് പേരുണ്ട്..പലരും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവായിപ്പോയല്ലോ .അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല.പുതിയ ആളുകൾക്ക് അവസരം നൽകുകയാണ്.. ഇതിലൊന്നും ദുരുദ്ദേശ്യമല്ല, സദുദ്ദേശ്യമാണെന്ന് ജനങ്ങൾക്ക് മനസിലായി.കൊവിഡുമായി ബന്ധപ്പെട്ട് എല്ലാ പ്രവർത്തനങ്ങളും കൂട്ടായാണ് നടത്തുന്നത്.നല്ല മികവോടെ തുടർന്നും കാര്യങ്ങൾ നടത്താനാവും. ശൈലജയുടെ കാര്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറി അതൃപ്തി പ്രകടിപ്പിച്ചെന്ന പ്രചാരണങ്ങളിൽ ഒരു വസ്തുതയുമില്ല.
മുഖ്യമന്ത്രി മാറേണ്ടെന്ന് തീരുമാനിച്ചതും പാർട്ടി
പുതിയവർക്ക് അവസരം കൊടുക്കുമ്പോൾ മുഖ്യമന്ത്രി മാത്രം എന്തു കൊണ്ടു മാറുന്നില്ലെന്ന് വിമർശനമുണ്ടല്ലോ എന്ന വാർത്താലേഖകരുടെ ചോദ്യത്തിന്, 'സാധാരണ ഗതിയിൽ ഉയരാവുന്ന ഒരു വിമർശനം തന്നെയാണ്.പക്ഷെ പാർട്ടി ഇങ്ങനെയാണ് തീരുമാനിച്ചത് ' എന്നായിരുന്നു മറുപടി.സത്യപ്രതിജ്ഞയ്ക്ക് വാഹനങ്ങൾ ബുക്ക് ചെയ്ത പലരും പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്.ഹൈക്കോടതിയുടെ നിരീക്ഷണമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |