ഇന്നുമുതൽ വൈകിട്ടും സംഭരണം
പാലക്കാട്: പാൽ സംഭരണ പ്രതിസന്ധിക്ക് പരിഹാരമായി ഇന്നുമുതൽ 80% സംഭരിക്കാൻ മിൽമ തീരുമാനം. ഉച്ചയ്ക്ക് ശേഷവും സംഘങ്ങളിൽ നിന്ന് പാലളക്കും. അടുത്താഴ്ചയോടെ മുഴുവൻ പാലും സംഭരിക്കും. ആന്ധ്രയിലേക്കടക്കം പാലയച്ച് തുടങ്ങിയതോടെയാണ് കൂടുതൽ സംഭരിക്കുന്നത്.
മിൽമ മലബാർ മേഖലാ യൂണിയൻ എട്ടുലക്ഷം ലിറ്റർ പാലാണ് നേരത്തെ സംഭരിച്ചിരുന്നത്. 80% സംഭരിക്കുക വഴി ആറര ലക്ഷം ലിറ്റർ എടുക്കാനാകും. ആന്ധ്രയിലെ ചിറ്റൂർ പാൽപ്പൊടി ഫാക്ടറിയിലേക്ക് ബുധനാഴ്ച മുതലാണ് മലബാർ മേഖലാ യൂണിയൻ 60,000 ലിറ്റർ പാൽ അയച്ച് തുടങ്ങിയത്.
ലോക്ക് ഡൗണിൽ പാലിന്റെയും അനുബന്ധ ഉല്പന്നങ്ങളുടെയും വില്പന കുറഞ്ഞതും സംഭരണം കൂടിയതുമാണ് പ്രതിസന്ധിയായത്. സംഭരണം എട്ടുലക്ഷമുപ്പോൾ നാലര ലക്ഷം ലിറ്റർ മാത്രമായിരുന്നു വില്പന. ലോക്ക് ഡൗൺ കാരണം തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും പാൽ കൊണ്ടുപോകുന്നില്ല. ലോറികൾ പോയി വരാനുള്ള തമിഴ്നാട് അനുമതിയും വേഗത്തിൽ ലഭിക്കുന്നില്ല. ഇതോടെയാണ് സംഭരണം നിറുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |