താനൂർ: മാൻ കൊമ്പും വിൽപ്പന നടത്താൻ മൂന്നുകുപ്പികളിലായി സൂക്ഷിച്ച ഹാഷിഷ് ഓയിലും സഹിതം യുവാവ് അറസ്റ്റിൽ. കണ്ണംന്തളി ചേറിയേരിജാഫർ അലിയാണ്(36) തെയ്യാലയിൽ വച്ച് അറസ്റ്റിലായത്. ഡിവൈ.എസ്.പി. എം.ഐ.ഷാജി, ഇൻസ്പക്ടർ ജീവൻ ജോർജ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാഹസികമായാണ് ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങൾ കണ്ടെടുത്തു. മാൻകൊമ്പിനൊപ്പം കത്തി, വാൾ, മുളക് സ്പ്രേ എന്നിവയും പിടിച്ചെടുത്തു. താനൂരിലെ കഞ്ചാവ് വിൽപ്പനയിലെ പ്രധാന കണ്ണിയാണിയാൾ. അന്വേഷണ സംഘത്തിൽ. എസ്.ഐ.രാജു , എ.എസ്.ഐ. ജയകൃഷ്ണൻ, എസ്.സി.പി.ഒ.സാലീഷ്, സി.പി.ഒ.ജിനീഷ്, രാജേഷ്, ജിജി എന്നീ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |