കോട്ടയം : കൊവിഡ് ബാധിതരിൽ സ്ഥിരീകരിച്ച ബ്ലാക്ക് ഫംഗസ് അണുബാധയിൽ ഭീതി വേണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വറുഗീസ് അറിയിച്ചു. പകർച്ചവ്യാധിയല്ലാത്തതിനാൽ ഇവ പകരില്ല.
സ്റ്റിറോയ്ഡ് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ദീർഘകാലമായി ഉപയോഗിക്കുന്ന അനിയന്ത്രിത പ്രമേഹവവും രോഗ പ്രതിരോധ ശേഷിക്കുറവുമുള്ളവരിൽ നേരത്തെ അപൂർവമായി കണ്ടുവന്നിരുന്ന അണുബാധയാണിത്. മറ്റുള്ളവർക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത് വിരളമാണ്. കൊവിഡ് വ്യാപനത്തിന് മുൻപും സംസ്ഥാനത്ത് വർഷത്തിൽ ശരാശരി പത്തിൽ താഴെ ആളുകളിൽ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനു ഫലപ്രദമായ ചികിത്സ സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. രോഗകാരണമായ ഫംഗസ് മണ്ണിലാണ് കാണപ്പെടുന്നത്. സ്റ്റിറോയ്ഡ് ചികിത്സയ്ക്ക് വിധേയരാകുന്ന അനിയന്ത്രിത പ്രമേഹവും പ്രതിരോധശേഷിക്കുറവുമുള്ളവർ മാസ്‌ക് ശരിയായി ധരിക്കുകയും വീടുകളിൽ തന്നെ കഴിയുകയും ചെയ്യുന്നത് രോഗബാധ ഒഴിവാക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നതും നിർദ്ദിഷ്ടകാലയളവിനു ശേഷവും കഴിക്കുന്നതും ഒഴിവാക്കണമെന്ന് ഡി.എം.ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |