SignIn
Kerala Kaumudi Online
Thursday, 25 April 2024 9.08 PM IST

മരണം മറച്ചു പിടിച്ചു വീണ്ടും ആരോഗ്യ വകുപ്പ് : 60 പേർ മരിച്ചിട്ടും സൈറ്റിൽ വട്ടപൂജ്യം

covid

തൃശൂർ : ജില്ലയിലെ മരണ സംഖ്യ മറച്ചു പിടിച്ചു വീണ്ടും സംസ്ഥാന ആരോഗ്യ വകുപ്പ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്ന് വരെയുള്ള മരിച്ചവരുടെ എണ്ണം അറുപതോളമാണെന്ന് ഇരിക്കെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്ത് വിടുന്ന കൊവിഡ് കണക്കിലെ മരണപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത് വട്ട പൂജ്യമാണ്.

മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ്, ജില്ലയിലെ മറ്റ് സ്വകാര്യ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, വിവിധ സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിലായിട്ടാണ് ഇത്രയേറെ മരണം റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ എല്ലാം സംസ്‌കാരം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തി. എന്നിട്ടും സർക്കാർ പുറത്തു വിട്ട കണക്കിലുള്ളത് കഴിഞ്ഞ ദിവസം ആരും തന്നെ മരിച്ചിട്ടില്ല എന്നാണ്. സർക്കാർ മെഡിക്കൽ കോളേജിൽ മാത്രം ഈ ദിവസം 25 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇത് മെഡിക്കൽ കോളേജിലെ രേഖകളിൽ വ്യക്തമാണ്. കൂടാതെ 20 ഓളം പേർ സ്വകാര്യ ആശുപത്രികളിലും കൊവിഡ് മൂലം മരണമടഞ്ഞു. മരണമടഞ്ഞവരിൽ അഞ്ച് പേർ 45 നും 25 നും ഇടയിൽ പ്രായമുള്ളവരാണ്. മരിക്കുന്നവരിൽ ഭൂരിഭാഗം പേരും അറുപതിനും മുകളിലുള്ളവരാണ്.

മരണമടഞ്ഞത് നാല് ഗർഭിണികൾ

മേയ് ഒന്ന് മുതൽ 20 വരെയുള്ള ദിവസത്തിനുള്ളിൽ നാലു ഗർഭിണികളാണ് ജില്ലയിൽ മരിച്ചത്. എളവള്ളി, ഒല്ലൂർ, തെക്കുംകര, കാറളം മേഖലയിൽ ഉള്ളവരാണ് മരിച്ചത്. ഇതിൽ പ്രസവിച്ച ഒരു ദിവസം പ്രായമുള്ള കുട്ടിയും മരിച്ചു.

മരണം, ചൊവ്വാഴ്ച്ച ഉച്ച മുതൽ ബുനാഴ്ച്ച ഉച്ച വരെ

മെഡിക്കൽ കോളേജ് 25
മറ്റ് സർക്കാർ ആശുപത്രികൾ : 19
സ്വകാര്യ ആശുപത്രികൾ 16

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.