തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ച ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പ്രതികൂല സാഹചര്യത്തിലും നിരവധി പ്രമുഖരെത്തി. 500 പേർ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പ്രൗഢഗംഭീരമായ ചടങ്ങിൽ സംബന്ധിക്കാൻ സെൻട്രൽ സ്റ്റേഡിയത്തിൽ നാന്നൂറോളം അതിഥികൾ മാത്രമാണെത്തിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ.വിജയരാഘവൻ, പി.ബി അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ,
മുൻമന്ത്രിമാരായ, ഡോ. തോമസ് ഐസക്, ഇ. ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ, ഇ.പി.ജയരാജൻ, എ.സി. മൊയ്തീൻ, ജെ.മേഴ്സിക്കുട്ടിഅമ്മ, കെ. രാജു, കെ.ടി ജലീൽ, എം.എം. മണി, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി. രാമകൃഷ്ണൻ, തിലോത്തമൻ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, സ്ഥാനമൊഴിയുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി, എം.വി. ശ്രേയാംസ് കുമാർ, അടൂർ ഗോപാലകൃഷ്ണൻ, നികേഷ്‌കുമാർ, എൻ.എസ്. മാധവൻ, ടിക്കാറാം മീണ, ഗുരുരത്നം ജ്ഞാനതപസ്വി, മാതൃഭൂമി ന്യൂസ് എഡിറ്റർ ഉണ്ണിബാലകൃഷ്ണൻ, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, ചീഫ് സെക്രട്ടറി വി.പി. ജോയി, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ, മേയർ ആര്യ രാജേന്ദ്രൻ, സോമപ്രസാദ്, അഡ്വ. എ.എം. ആരിഫ്, ടോം ജോസ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |