SignIn
Kerala Kaumudi Online
Friday, 19 April 2024 8.09 PM IST

ദുബായിൽ നഴ്‌സിംഗ് തട്ടിപ്പ് : സ്ഥാപനത്തിൽ ഇന്ന് പൊലീസ് പരിശോധന

fgff

കൊച്ചി: ദുബായിൽ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് രണ്ടര മുതൽ മൂന്നു ലക്ഷം രൂപ വരെ തട്ടിയെടുത്ത് അഞ്ഞൂറിലേറെപ്പേരെ വഞ്ചിച്ച കൊച്ചിയിലെ ഏജൻസിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിൽ ഇന്ന് പൊലീസ് പരിശോധന നടത്തും.

സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിംഗ് വിസയിൽ ദുബായിലെത്തി രണ്ടു മാസം കഴിഞ്ഞും ജോലി ലഭിക്കാത്ത നഴ്‌സുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.

കൊവിഡ് വാക്‌സിൻ നൽകുന്ന ജോലിയെന്ന പേരിൽ നേഴ്‌സ്മാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി എറണാകുളം കലൂർ ആസാദ് റോഡിലെ സിയാദ് ടവറിൽ ഫിറോസ് ഖാൻ നടത്തുന്ന ടേക്ക് ഒഫ് എന്ന സ്ഥാപനമാണ് നഴ്‌സുമാരെ മാർച്ച് പകുതിയോടെ ദുബായിലെത്തിച്ചത്. എല്ലാവർക്കും മൂന്നു മാസത്തെ വിസിറ്റിംഗ് വിസയാണ് നൽകിയത്.

ജോലിയോ താമസിക്കാൻ ഭേദപ്പെട്ട സംവിധാനങ്ങളോ നൽകാതെ ദുബായിൽ ദുരിതജീവിതം നേരിടുകയാണെന്ന് കാട്ടിയാണ് നഴ്‌സുമാർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി ഇ-മെയിൽ ചെയ്തത്. രണ്ടര ലക്ഷം വാങ്ങി സർക്കാർ ജോലിയെന്ന് വാഗ്ദാനം ചെയ്താണ് കോടികൾ തട്ടിച്ചത്. ദുബായിൽ ഡോർമിറ്ററികളിലാണ് താമസിപ്പിച്ചിരിക്കുന്നത്. സുരക്ഷയില്ലാത്ത ഒരു മുറിയിൽ 13 മുതൽ 15 പേർ വീതമുണ്ട്. ഇത്രയും പേർക്ക് ഒരു ടോയ്‌ലറ്റ് മാത്രമാണുള്ളത്. ടോയ്‌ലറ്റിൽ പോകാൻ വരിനിൽക്കേണ്ട ഗതികേടിലാണെന്ന് തട്ടിപ്പിനിരയായ പത്തനാപുരം പട്ടാഴി സ്വദേശി റീന കേരളകൗമുദി ഫ്‌ളാഷിനോട് പറഞ്ഞു. മോശമായ ഭക്ഷണം മുറിക്ക് പുറത്ത് വച്ചിട്ട് പോകുകയാണ്.

കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 500 ലേറെ നഴ്‌സുമാരെ പല മുറികളിൽ താമസിപ്പിച്ചിട്ടുണ്ട്. നാട്ടിലെ ജോലി ഉപേക്ഷിച്ചവരാണ് ബഹുഭൂരിഭാഗവും.

ഒരു ആഴ്ചയ്ക്കുള്ളിൽ ജോലി, ഒന്നര ലക്ഷം പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങൾ. വാക്‌സിൻ ഡ്യൂട്ടി കഴിഞ്ഞെന്നാണ് ഏജൻസിയുടെ ദുബായിലെ പ്രതിനിധികൾ പറയുന്നത്. ഹോം നഴ്‌സ്, കെയർ ടേക്കർ തുടങ്ങിയ ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയാണ്. തിരിച്ചുപോകാൻ കഴിയാത്ത നിരവധി പേർ ഇത്തരം ജോലികളിൽ പ്രവേശിച്ചു. മറ്റുള്ളവരോട് മടങ്ങാനാണ് നിർദേശം. നൽകിയ പണം തിരികെ നൽകില്ലെന്നും അറിയിച്ചു. തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുകയാണ്.

ഫിറോസ് ഖാൻ എന്ന വ്യക്തിയുടെ ഏജന്റായ സത്താർ, സയ്ദ്, ജോഷി തോമസ്, ചാൾസ് എന്നിവരാണ് ദുബായിൽ തട്ടിപ്പിന് നേതൃത്വം നൽകുന്നതെന്ന് പരാതിയിൽ പറയുന്നു. മുമ്പും മറ്റുപേരുകളിൽ സ്ഥാപനം തുറന്ന് ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.