കോവളം: ബീച്ചിൽ നിന്ന് വിദേശ വനിതകളുടെ ബാഗും മൊബൈൽ ഫോണും പിടിച്ചുപറിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. വിഴിഞ്ഞം ആമ്പൽകുളം സ്വദേശി അലി എന്നു വിളിക്കുന്ന സെയ്ദ് അലിയെയാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 11 ഓടെ ബീച്ചിലെത്തിയ ജർമ്മൻ, യു.കെ സ്വദേശികൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടയിലാണ് ബാഗും മറ്റും തട്ടിയെടുത്തത്. ബാഗിൽ സൂക്ഷിഷിച്ചിരുന്ന രണ്ട് മൊബൈൽഫോൺ, അയ്യായിരം രൂപ മറ്റ് രേഖകൾ എന്നിവ നഷ്ടപ്പെട്ടതായി വിദേശികൾ കഴിഞ്ഞ ദിവസം കോവളം പൊലീസിൽ പരാതി നൽകിയിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോവളം സി.ഐ രൂപേഷ് രാജിന്റെ നേതൃത്വത്തിൽ എസ്.ഐ ഗംഗാപ്രസാദ്, പൊലീസുകാരായ ഷിജു, ശ്യാംകൃഷ്ണൻ, രാജേഷ് ബാബു, ബിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |