തിരുവനന്തപുരം: ഫയർ സേഫ്റ്റി സർട്ടിഫിക്കറ്റില്ലാത്ത 220 ആശുപത്രികൾ സംസ്ഥാനത്തുണ്ടെന്നും അവയിൽ തീപിടിത്ത സാദ്ധ്യത കൂടുതലാണെന്നും ഫയർ ആൻഡ് സേഫ്റ്റി വിഭാഗം കണ്ടെത്തി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, ജില്ലകളിലാണ് ഈ ആശുപത്രികൾ.തിരുവനന്തപുരത്ത് 65 ആശുപത്രികൾക്ക് ഫയർ സേഫ്റ്റി എൻ.ഒ.സി ഇല്ല. കൊല്ലം- 25, കോട്ടയം- 37 തൃശൂർ- 27 ആശുപത്രികളാണ് സുരക്ഷ ഇല്ലാത്തവ.ചീഫ് സെക്രട്ടറി വി.കെ. ജോയിയുടെ നിർദേശപ്രകാരം കൊച്ചി ദക്ഷിണനാവിക കമാണ്ടന്റിലെയും ഏഴിമല നാവിക അക്കാഡമിയിലെയും അംഗങ്ങളടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സർക്കാർ മെഡിക്കൽ കോളേജുകളിലടക്കം വീഴ്ചയുണ്ടെന്നും പഴയ ആശുപത്രികളിലാണ് കൂടുതൽ നിയമലംഘനമെന്നും തീപിടിത്തമുണ്ടായാൽ രോഗികളെ രക്ഷിക്കാനുള്ള സംവിധാനം പലയിടത്തുമില്ലെന്നും കണ്ടെത്തി. മേയ് 14 മുതൽ 21 വരെയായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |