തിരുവനന്തപുരം: കൊവിഡ് ബാധിച്ച് കഴിയുന്നവർ പുറത്തുപോകാതെ വീടുകളിൽ തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി പൊലീസ് കൺട്രോൾ റൂമിൽ നിന്ന് ഫോൺ ചെയ്ത് വിവരം അന്വേഷിക്കുന്ന സംവിധാനം നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക്ഡൗൺ സമയത്ത് ജീവൻരക്ഷാ മരുന്നുകൾ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിൽ എത്തിക്കുന്നതിന് പൊലീസ് ഏർപ്പെടുത്തിയ സംവിധാനം വിജയകരമാണ്.
കൊവിഡിന്റെ രണ്ടാം വ്യാപന ഘട്ടത്തിൽ വീണ്ടും ആരംഭിച്ച പദ്ധതിയിലൂടെ രണ്ടാഴ്ചകൊണ്ട് 910 പേർക്ക് മരുന്ന് എത്തിച്ചു.
കൊവിഡ് കാലത്ത് ഒറ്റയ്ക്കു കഴിയുന്ന വയോജനങ്ങൾക്ക് മാനസിക ആശ്വാസം നൽകാനായി 'പ്രശാന്തി' എന്ന ഹെൽപ്പ്‌ലൈൻ സംവിധാനം പൊലീസിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് മാനസിക ഉല്ലാസം പകരാനായി 'ചിരി' എന്ന ഹെൽപ്പ്‌ലൈൻ സംവിധാനവും നടപ്പാക്കുന്നുണ്ട്.
നിർമ്മാണപ്രവർത്തനങ്ങൾക്ക് തടസമില്ല
കണ്ടെയ്ൻമെന്റ് സോണുകളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിന് തടസമില്ല. നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |