വാഷിംഗ്ടൺ: വർണവെറി മൂലം ജീവൻ നഷ്ടമായ ആഫ്രോ - അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിന്റെ കുടുംബത്തെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഫ്ലോയിഡിന്റെ ഒന്നാം ചരമ വാർഷികമായ മേയ് 25ന് വൈറ്റ് ഹൗസിൽ എത്തണമെന്നാണ് ബൈഡൻ അഭ്യർത്ഥിച്ചിരിക്കുന്നത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കിയാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. എന്നാൽ, വിശദമായ വിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കുറ്റവാളിയെന്ന് ആരോപിച്ച് മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഡെറക് ഷോവൻ കഴുത്തിൽ കാൽ മുട്ട് അമർത്തിയാണ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയത്. ഇതിനെതിരെ ലോകമെമ്പാടും വൻ പ്രതിഷേധം ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന പേരിൽ നടന്നു. അതേസമയം, കേസിൽ ഷോവൻ കുറ്റക്കാരനാണഎന്ന് മിനയപൊളീസ് കോടതി വിധിച്ചിരുന്നു. ടൗ താവോ, തോമസ് ലെയിൻ, ജെ അലക്സാണ്ടർ എന്നിവർ കൂട്ടുപ്രതികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |