കൊച്ചി: 'അച്ഛന് ലഭിച്ച പദവിയിൽ വലിയ സന്തോഷമുണ്ട്. എന്റെ ഏറ്റവും വലിയ കൂട്ടുകാരൻ അച്ഛനാണ് '- വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ പറയുന്നു.
രാഷ്ട്രീയക്കാർ പൊതുവേ കുടുംബകാര്യങ്ങളിൽ പങ്കുചേരാറില്ലെന്നാണ് കേൾക്കുന്നത്. എന്നാൽ, പൊതുപ്രവർത്തനത്തിനൊപ്പം കുടുംബകാര്യങ്ങളിലും പങ്കുചേരുന്ന സ്വഭാവമാണ് അച്ഛന്. എല്ലാത്തിനും സമയം കണ്ടെത്തും. ദിവസവും അരമണിക്കൂറെങ്കിലും പുസ്തകങ്ങൾ വായിക്കും. എല്ലാവരുടെയും കാര്യങ്ങൾ നേരിട്ട് ശ്രദ്ധിക്കും.
പഠനകാര്യങ്ങളിൽ വേണ്ട മാർഗനിർദ്ദേശവും പിന്തുണയും പ്രത്യേകം ലഭിച്ചിട്ടുണ്ട്. പ്ലസ് ടുവിന് സയൻസാണ് ഞാൻ പഠിച്ചത്. മെഡിക്കലും എൻജിനിയറിംഗുമായിരുന്നു അന്ന് ട്രെൻഡ്. എൻജിനിയറിംഗ് പഠിക്കാനായിരുന്നു എന്റെ താത്പര്യം. വായനയിലും എഴുത്തിലും എന്റെ താത്പര്യം ശ്രദ്ധിച്ച് ഇംഗ്‌ളീഷ് പഠിക്കാൻ പറഞ്ഞത് അച്ഛനാണ്. വീട്ടിൽ മറ്റുള്ളവർക്ക് താത്പര്യക്കുറവായിരുന്നു. അച്ഛന് ഇംഗ്‌ളീഷ് പഠിക്കാൻ താത്പര്യമായിരുന്നെങ്കിലും പറ്റിയിരുന്നില്ല.
ആലുവ യു.സി കോളേജിൽ നിന്ന് ബി.എ കഴിഞ്ഞ് ചെന്നൈ സ്‌റ്റെല്ലാ മേരിയ കോളേജിലാണ് എം.എയ്ക്ക് ചേർന്നത്. വീട്ടിലുണ്ടെങ്കിൽ ദിവസവും വിളിക്കും. അല്ലെങ്കിൽ ആഴ്ചയിൽ മൂന്നുതവണ ഉറപ്പായും വിളിക്കും. വീഡിയോകോൾ ചെയ്യും.
എം.എ പഠനം പൂർത്തിയായ ഉണ്ണിമായ ഫലം കാത്തിരിക്കുകയാണ്, വടക്കൻ പറവൂരിലെ ദേവരാഗം വീട്ടിൽ. അമ്മ ലക്ഷ്മിപ്രിയ വീട്ടമ്മയാണ്. ആലുവ ദേശം സ്വദേശിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |