SignIn
Kerala Kaumudi Online
Thursday, 25 April 2024 2.04 PM IST

ആശ്വാസം, 7353 പേർ കൊവിഡ് മുക്തർ

covid

  • 2404 പേർക്ക് രോഗം

തൃശൂർ: രണ്ടാം ദിനവും ജില്ലയ്ക്ക് ആശ്വാസമേകി രോഗമുക്തരുടെ എണ്ണത്തിൽ വൻവർദ്ധനവ്. 2404 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 7353 പേരാണ് രോഗമുക്തരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.19% ആയി കുറഞ്ഞു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,150 ആയി. ടിപ്പിൾ ലോക്ഡൗണിന്റെ ഗുണഫലം കൂടി ലഭിച്ചു തുടങ്ങിയാൽ ഇനിയും കൊവിഡ് കണക്കിൽ ജില്ല താഴേക്ക് വരുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. 11,347 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് എടുത്തത്. തൃശൂർ സ്വദേശികളായ 87 പേർ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്. ശനിയാഴ്ച്ച സമ്പർക്കം വഴി 2395 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായി.

  • കൊവിഡ് ബാധിച്ചവർ 2,19,288
  • രോഗമുക്തർ 1,96,853
  • ടെസ്റ്റ് പോസിറ്റിവിറ്റി 21.19%

  • ചികിത്സയിൽ കഴിയുന്നവർ

1. ഗവ. മെഡിക്കൽ കോളേജിൽ 430
2. ഫസ്റ്റ ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 908
3. സർക്കാർ ആശുപത്രികളിൽ 355
4. സ്വകാര്യ ആശുപത്രികളിൽ 880
5. ഡൊമിസിലിയറി കെയർ സെന്ററുകളിൽ 1267
6. വീടുകളിൽ 14,906

ലോക് ഡൗൺ നിയന്ത്രണം തുടരും

തൃശൂർ : ട്രിപ്പിൾ ലോക് ഡൗൺ പിൻവലിച്ചെങ്കിലും ജില്ലയിൽ സംസ്ഥാനമൊട്ടാകെ നിലനിൽക്കുന്ന ലോക് ഡൗൺ നിയന്ത്രണം തുടരും. ഇന്നലെ വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ ഭരണകൂടം പുറത്തിറക്കിയത്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളായി നിലനിൽക്കുന്ന പ്രദേശങ്ങളിൽ അത് പ്രകാരമുള്ള നിയന്ത്രണം തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ കളക്ടർ എസ്. ഷാനവാസ് ഉത്തരവിൽ വ്യക്തമാക്കി.

പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർ, സെക്ടറൽ മജിസ്‌ട്രേറ്റ്, വില്ലേജ്, താലൂക്ക് തല ഇൻസിഡന്റൽ കമാൻഡർമാർ എന്നിവരെ നിയന്ത്രണം പാലിക്കുന്നത് ഉറപ്പുവരുത്താൻ കളക്ടർ ചുമതലപ്പെടുത്തി. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ആശുപത്രികളിൽ ചികിത്സ തേടാനും മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുള്ളൂ. മറ്റ് അവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവരുടെ കൈവശം സത്യവാങ്മൂലമോ, പാസോ ഉണ്ടായിരിക്കണം.

കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ 6,12,158

തൃശൂർ: ജില്ലയിൽ ഇതുവരെ 6,12,158 പേർ കൊവിഡ് ഫസ്റ്റ് ഡോസ് വാക്‌സിനും 1,61,681 പേർ സെക്കൻഡ് ഡോസ് വാക്‌സിനും സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ, മുന്നണി പോരാളികൾ എന്നിവരാണ് വാക്‌സിൻ സ്വീകരിച്ചവരിൽ അധികവും. വിശദ വിവരങ്ങൾ ഇപ്രകാരം.

വിഭാഗം, ഫസ്റ്റ് ഡോസ്, സെക്കൻഡ് ഡോസ് എന്ന ക്രമത്തിൽ

ആരോഗ്യപ്രവർത്തകർ 45,542 -38,741
2. മുന്നണി പോരാളികൾ 12,230 - 12,338
3. പോളിംഗ് ഓഫീസർമാർ 24,526 - 11,411
4. 45 വയസ്സിന് മുകളിലുളളവർ 5,29,268 - 99,191
5. 1844 വയസ്സിന് ഇടയിലുളളവർ 592

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.