കൊല്ലം: ന്യൂനമർദ്ദ മഴ ഇടയ്ക്കൊന്നടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം മുതൽ ജില്ലയിൽ വീണ്ടും കനത്തു. മലയോര മേഖലയിൽ ഉൾപ്പെടെ മഴ തുടരുകയാണ്. ഇടവപ്പാതിക്ക് സമാനമായി പലയിടത്തും വെള്ളക്കെട്ടുകളും രൂപപ്പെട്ടു.
കുന്നത്തൂർ, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ ഭൂരിഭാഗം താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടായി. പുനലൂർ താലൂക്കിലെ ഇടത്തോടുകൾ കവിഞ്ഞ് നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. കാർഷിക മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. നെൽകൃഷി വ്യാപകമായി വെള്ളത്തിൽ മുങ്ങി. വയലുകളോട് ചേർന്ന് കൃഷി ചെയ്തിരുന്ന മരച്ചീനി കൃഷിക്കും നാശമുണ്ടായി.
കുന്നത്തൂർ താലൂക്കിലെ ഏലാകളോട് ചേർന്ന് കൃഷി ചെയ്ത ചേന, കാച്ചിൽ, ചേമ്പ് കൃഷികളും വെള്ളക്കെട്ടിലാണ്. വെള്ളം ഇറങ്ങുമ്പോൾ തണ്ട് ചീഞ്ഞ് കൃഷി നശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. ഏത്തവാഴ കൃഷിക്കാണ് ജില്ലയിൽ കൂടുതൽ നാശമുണ്ടായത്. നഷ്ടം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല.
വീടുകൾക്ക് നാശം
ഇന്നലെ തകർന്ന പതിനാറ് വീടുകളടക്കം ജില്ലയിൽ ഇതുവരെ 280 ലേറെ വീടുകളാണ് മഴയിലും കാറ്റിലും നശിച്ചത്. ഇതിൽ 190 വീടുകൾ ഭാഗികമായും മറ്റുള്ളവ പൂർണമായും തകർന്നു. വളരെ കുറച്ച് കുടുബങ്ങൾ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മറ്റുള്ളവർ ബന്ധുവീടുകളിലാണ്. തദ്ദേശ സ്ഥാപനങ്ങളോ ബന്ധപ്പെട്ട വകുപ്പ് അധികൃതരോ തിരിഞ്ഞുനോക്കിയില്ലെന്ന വിമർശവും ശക്തമായിട്ടുണ്ട്.
''
മഴ ശമിച്ചെങ്കിൽ മാത്രമേ ജില്ലയിലെ നഷ്ടത്തിന്റെ കണക്കെടുക്കാൻ കഴിയൂ. കൊവിഡ് വ്യാപനവും തിരിച്ചടിയാണ്.
റവന്യൂ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |