സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെ നടത്താൻ ആലോചന
മുംബയ് : കൊവിഡ് കാരണം നിറുത്തിവയ്ക്കേണ്ടിവന്ന ഐ.പി.എൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ വരുന്ന സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെ യു.എ.ഇയിൽ നടത്താൻ സാധ്യത. ഒരാഴ്ചയ്ക്കകം ബി.സി.സി.ഐ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനംഅറിയിക്കും. 31 മത്സരങ്ങളാണ് ടൂർണമെന്റിൽ ഇനി ശേഷിക്കുന്നത്. കഴിഞ്ഞ സീസൺ ഐ.പി.എല്ലിന് വേദിയായത് യു.എ.ഇയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐ.പി.എല്ലിന്റെ ബാക്കി നടത്താനാണ് ബി.സി.സി.ഐയുടെ പദ്ധതി. ഇപ്പോടത്തെ ഷെഡ്യൂൾ പ്രകാരം സെപ്തംബർ 14നാണ് ഇംഗ്ളണ്ടുമായുള്ള അവസാനടെസ്റ്റ് അവസാനിക്കേണ്ടത്. തുടങ്ങുന്നത്. എന്നാൽ മൂന്നാം ടെസ്റ്റിനും നാലാം ടെസ്റ്റിനും ഇടയിലെ ഒമ്പത് ദിവസത്തെ ഇടവേള നാല് ദിവസമായി കുറച്ചാൽ ബി.സി.സി.ഐയ്ക്ക് അഞ്ച് ദിവസം അധികം ലഭിക്കും. ഇക്കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചാൽ ഐ.പി.എൽ നടത്താൻ ബി.സി.സി.ഐക്ക് സാധിക്കും.
ഇന്ത്യ, ഇംഗ്ലണ്ട് ടീമുകൾക്ക് യു.എ.ഇയിലേക്ക് എത്തി ക്വാറന്റൈനിൽ കഴിയേണ്ട ദിവസങ്ങൾ കഴിച്ചേ മത്സരങ്ങൾ നടത്താൻ പറ്റൂ. അഞ്ച് ദിവസം നോക്കൗട്ട് മത്സരങ്ങൾക്കായും മാറ്റിവെയ്ക്കണം. ശനിയും ഞായറും മറ്റുചില ദിവസങ്ങളിലും രണ്ട് മത്സരങ്ങൾ വീതം സംഘടിപ്പിക്കേണ്ടതായും വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |