അസാധാരണ സന്നദ്ധത നാടിനോട് പറഞ്ഞത് മുഖ്യമന്ത്രി
തിരുവനന്തപുരം : ദുരിതങ്ങൾ തുടർച്ചയായി വേട്ടയാടുന്ന നാടിനെ കരയകയറ്റാൻ വരുമാനത്തിന്റെ ഒരുവിഹിതം മാറ്റിവച്ച് സർക്കാർ ജീവനക്കാരൻ. തിരുവനന്തപുരം കോർപ്പറേഷനിലെ ക്ലാർക്കായ ഗിരീഷാണ് തുടർന്നുള്ള സർവീസ് കാലയളവിലുടനീളം എല്ലാമാസവും ആയിരം രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ സമ്മതപത്രം എഴുതി നൽകിയത്. 2029 മേയ് വരെ സർവീസുള്ള ഗിരീഷിന്റെ അസാധാരണമായ സന്നദ്ധത കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് പറഞ്ഞത്. ഗിരീഷ് നിലവിൽ കോർപ്പറേഷൻ ഓഫീസിലെ മേയർ സെക്ഷനിലെ ക്ലാർക്കാണ്. പ്രളയം മുതൽ ഇങ്ങോട്ട് സർക്കാർ ആഹ്വാനം ചെയ്തപ്പോഴെല്ലാം ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നത് പോലെ സഹായം നൽകി. എന്നാൽ കൂപ്പണിചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം പോലും നാടിന്റെ നന്മയ്ക്കായി നീക്കിവയ്ക്കുന്ന മാതൃകകളെ കൊവിഡ് കാലത്ത് ചുറ്റും കണ്ടതോടെയാണ് സർക്കാർ ജീവനക്കരനായ തന്റെ വരുമാനത്തിലെ ഒരുവിഹിതം നാടിന് വേണ്ടി പതിവായി മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. എട്ടുവർഷത്തെ സർവീസുള്ള ഗിരീഷിന്റെ ഈമാസം മുതലുള്ള ശമ്പളത്തിൽ നിന്ന് വഹിതം നൽകി തുടങ്ങും. 96മാസത്തേക്ക് 96000 രൂപയാണ് ഇത്തരത്തിൽ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നത്. 2006ൽ സർവീസിൽ പ്രവേശിച്ച ഗിരീഷ് ആറുവർഷം മഞ്ചേരി മുൻസിപാലിറ്റിയിലായിരുന്നു. തുടർന്നാണ് തിരുവനന്തപുരം കോർപ്പറേഷനിലെത്തിയത്. പാറശാല സ്വദേശിയാണ്. ഭാര്യയും രണ്ട് ആൺമക്കളും അച്ഛനും അമ്മയും ഗിരീഷിന്റെ തണലിൽ കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |