പത്തനംതിട്ട: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
ബ്ലാക്ക് ഫംഗസ് മൂലമുള്ള മരണനിരക്ക് കുറവാണ്. ഈ രോഗത്തെ സംബന്ധിച്ച് പരിശോധനകൾ നടക്കുന്നുണ്ട്. കൊവിഡ് വന്നവരിലാണ് ബ്ലാക്ക് ഫംഗസ് കാണുന്നത്. കൊവിഡ് രോഗികൾ സ്റ്റീറോയ്ഡ് മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ. എല്ലാവർക്കം വാക്‌സിൻ കുറഞ്ഞ സമയം കൊണ്ട് നൽകുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി കേന്ദ്രത്തിൽ നിന്ന് വാക്‌സിൻ ശേഖരിക്കും. പുറത്തു നിന്ന് സംസ്ഥാനം നേരിട്ട് വാങ്ങാനും പദ്ധതിയുണ്ട്. 45 വയസിന് മുകളിലുള്ളവർക്ക് ആദ്യ ഡോഡ് 45 ശതമാനത്തോളം നൽകിക്കഴിഞ്ഞു.രണ്ടാം ഡോസ് നൽകിയത് കുറവാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് കൊണ്ടു മാത്രം സ്വതന്ത്രമായി ഇറങ്ങി നടക്കരുതെന്നും അതീവജാഗ്രതയോടെ നേരിടണമെന്നും വീണാ ജോർജ് പറഞ്ഞു.
മേയ് 30ന് ശേഷം കേസുകൾ കുറഞ്ഞേക്കും. ലോക്ക് ഡൗണിന്റെ ഫലം അറിയാൻ വൈകും. ഉടനെ മൺസൂൺ വരും. മഴ ശക്തമാകുന്നതോടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി മഴക്കാല രോഗങ്ങൾക്ക് സാദ്ധ്യതയുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും മുന്നിട്ടിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |