കൊച്ചി: ദുബായിയിൽ ജോലി വാഗ്ദാനം ചെയ്ത് നഴ്‌സുമാരെ കബളിപ്പിച്ച് 'ടേക്ക് ഓഫ്' റിക്രൂട്ടിംഗ് ഏജൻസി ഉടമ ഫിറോസ് ഖാൻ (42) തട്ടിയെടുത്തത് 2.35 കോടിയിലേറെ രൂപ. 94 പേരാണ് തട്ടിപ്പിന് ഇരയായത്. അറസ്റ്റ് വിവരം പുറത്തായതോടെ പത്തിലധികം പരാതികൾ കൂടി ഇന്നലെ പൊലീസിന് ലഭിച്ചു. ഇതിനാൽ തന്നെ തട്ടിപ്പിന്റെ വ്യാപ്തി കൂടാനാണ് സാദ്ധ്യത. കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടായേക്കും.
കലൂരിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് തട്ടിപ്പിനെ കുറിച്ച് അറിയുമായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. 'ടേക്ക് ഓഫി'ന് റിക്രൂട്ടിംഗ് ലൈസൻസ് ഇല്ലാത്തതിനാൽ വേറെ ഏജൻസികളിലൂടെയാണ് ഇവർക്ക് ജോലി ശരിയാക്കാൻ ഉദ്ദേശിച്ചത്. എന്നാൽ കിട്ടിയ പണം മുഴുവൻ വാഹനങ്ങൾ വാങ്ങാൻ ചെലവാക്കിയതോടെ ദുബായിലുള്ള ഏജന്റുമാർ പിൻവലിഞ്ഞു. ഇതോടെയാണ് പല ദിവസങ്ങളിലായി വിദേശത്ത് എത്തിയ ഉദ്യോഗർത്ഥികൾ താമസിക്കാൻ സ്ഥലമോ ഭക്ഷണമോ ജോലിയോ ഇല്ലാതെ പെരുവഴിയിലായത്.
ഫിറോസ് ഖാനെതിരെ എറണാകുളം സെൻട്രൽ, മരട്, ചേർത്തല സ്റ്റേഷനുകളിൽ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ, എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ എന്നിവരുടെ പ്രത്യേക നിർദ്ദേശപ്രകാരം നോർത്ത് എസ്.എച്ച്.ഒ പ്രദീപ് കുമാർ വി.എസ്, എസ്.ഐ പ്രശോഭു കെ.കെ, എ.എസ്.ഐ വിനോദ് കൃഷ്ണ, സി.പി.ഒമാരായ അജിലേഷ് എ, വിനീത് എസ്, വാസൻ വി.എസ്, രാധാകൃഷ്ണൻ ഒ.കെ, ഷോബിമോൻ ജ,സിനീഷ് കെ.കെ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |