തിരുവനന്തപുരം: ലോക്ക്ഡൗൺ കാലയളവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനാൽ നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആഴ്ചയിൽ നിശ്ചിത ദിവസമാവും അത്തരം കടകൾക്ക് അനുമതി.
ചെത്തുകല്ല് വെട്ടാൻ അനുമതി നൽകും. കല്ല് കൊണ്ടുപോവുന്ന വാഹനങ്ങൾ തടയരുത്.
വയനാട്, ഇടുക്കി ജില്ലകളിലെ മലഞ്ചരക്ക് കടകൾ ആഴ്ചയിൽ രണ്ടു ദിവസവും ബാക്കി ജില്ലകളിൽ ഒരു ദിവസവും തുറക്കാം. റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് സ്ഥാപിക്കാനുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾക്കും നിശ്ചിത ദിവസം ഇളവു നൽകും.
മറ്റ് നിർദ്ദേശങ്ങൾ
ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്നവർ കണിശമായും മാസ്‌ക് ധരിക്കണം. എല്ലാ മുൻകരുതലുകളും പരീക്ഷ നടത്തിപ്പിൽ ഉണ്ടാകും
ബാങ്ക് ജീവനക്കാർക്ക് ബാങ്ക് അധികൃതർ വാക്സിൻ നൽകാമെന്ന് ഏറ്റിട്ടുണ്ട്. അതിനാവശ്യമായ നടപടികൾ സ്വീകരിക്കും.
വായ്പകൾക്ക് മോറട്ടോറിയം നൽകണമെന്ന കാര്യത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്
കടകൾക്ക് വാടകയിളവ് നൽകണമെന്ന ആവശ്യത്തിൽ കടയുടമകൾ അനുകൂലമായ തീരുമാനം എടുക്കണം
പച്ചക്കറി ഉത്പാദനം കൂടിയ സാഹചര്യത്തിൽ അത് സംഭരിക്കുന്നതും പരിഗണിക്കും
ലോക്ക് ഡൗൺ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് തല്ലേണ്ടതില്ല, നിയന്ത്രിച്ചാൽ മതി
പൊതുജനങ്ങൾ അനാവശ്യമായ യാത്രകൾ ഒഴിവാക്കി ലോക്ക് ഡൗണുമായി സഹകരിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |